വാട്ടര്‍ അതോറിറ്റിയിലെ എല്‍ഡി ക്ലര്‍ക്ക്; അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന് ഹൈക്കോടതി

വാട്ടര്‍ അതോറിറ്റിയിലെ എല്‍ഡി ക്ലര്‍ക്ക്; അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വാട്ടര്‍ അതോറിറ്റിയിലെ എല്‍ഡി ക്ലര്‍ക്ക് നിയമനത്തില്‍ അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന് ഹൈക്കോടതി. തയാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്ന് വിജ്ഞാപനത്തില്‍ പറഞ്ഞതിനേക്കാള്‍ അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. റാങ്ക് പട്ടിക പുനക്രമീകരിക്കാന്‍ ഒരു മാസത്തെ സമയമാണ് ഡിവിഷന്‍ ബെഞ്ച് അനുവദിച്ചിരിക്കുന്നത്.

റാങ്ക് ലിസ്റ്റില്‍ ഉയര്‍ന്ന യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് സി. പ്രദീപ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. വിജ്ഞാപനം വന്ന 2012 മുതല്‍ കോടതി കയറുന്ന കേസിനാണിപ്പോള്‍ തീര്‍പ്പായിരിക്കുന്നത്.

ഏതെങ്കിലും വിഷയത്തില്‍ ബിരുദവും എല്‍.ബി.എസ്/ ഐ.എച്ച്.ആര്‍.ഡി അല്ലെങ്കില്‍ തത്തുല്യ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷനില്‍ മൂന്ന് മാസത്തില്‍ കുറയാത്ത സര്‍ട്ടിഫിക്കറ്റ് കോഴ്സും ആയിരുന്നു യോഗ്യതയായി വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്.
എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയെ ചൊല്ലിയായിരുന്നു വ്യവഹാരം മുഴുവന്‍. എന്നാല്‍ ഉയര്‍ന്ന യോഗ്യ

പരിഗണിക്കാത്തതിനെത്തുടര്‍ന്ന് അത്തരം ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചു. വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതയുള്ളവരെയേ പരിഗണിക്കാനാകൂ എന്ന പി.എസ്.സി നിലപാട് അംഗീകരിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ ഈ ഹര്‍ജികള്‍ തീര്‍പ്പാക്കി. ഇതിനെത്തുടര്‍ന്നാണ് 2022 ല്‍ പരീക്ഷ നടന്നത്.

എന്നാല്‍ റാങ്ക് പട്ടിക വന്നപ്പോള്‍ അധിക യോഗ്യതയുള്ളവരും ഉള്‍പ്പെട്ടു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ വിജ്ഞാപനത്തില്‍ പറയുന്ന യോഗ്യത കണക്കിലെടുത്ത് പട്ടിക പുനക്രമീകരിക്കാന്‍ സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ഒക്ടോബര്‍ 30 ന് ഉത്തരവിടുകയായിരുന്നു. ഇതിനെതിരായായിരുന്നു അപ്പീല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.