മാനന്തവാടി: പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് പൊട്ടിക്കരഞ്ഞ് നിരവധി ചോദ്യങ്ങളുമായി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മകള്‍. തന്റെ അച്ഛന് സംഭവിച്ചത് ഇനി ആര്‍ക്കും വരരുതെന്നും അജീഷിന്റെ മകള്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു. വൈകിട്ടോടെ വി.ഡി സതീശന്‍ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രതികരണം.
'വയനാട്ടുകാരെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് വന്യജീവി ആക്രമണം. എന്റെ ഡാഡി ഒരു കര്‍ഷകനാണ്. എന്നിട്ടും ഇങ്ങനെയൊക്കെ സംഭവിച്ചു. കാട്ടാനയ്ക്ക് കാടുണ്ട്, പിന്നെ എന്തിനാണ് നാട്ടില്‍ ഇറങ്ങുന്നത്. കാട്ടാന നാട്ടിലേക്ക് ഇറങ്ങാതിരിക്കാനുള്ള ഒരു സംവിധാനം വയനാട്ടില്‍ ചെയ്ത് കൊടുക്കണം. എന്റെ ഡാഡിക്ക് സംഭവിച്ചത് ഇനി വയനാട്ടിലെ ആര്‍ക്കും സംഭവിക്കാന്‍ പാടില്ല. ഞാന്‍ കരഞ്ഞതുപോലെ ഇനി ഒരു കുട്ടിയും കരയരുത്. വയനാട്ടില്‍ മൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ഇതിനൊരു പ്രതിവിധി ഇതുവരെയും വന്നിട്ടില്ല. വയനാട്ടില്‍ ഒരിക്കലും ഇനി മൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യര്‍ മരിക്കരുതെന്ന് എനിക്ക് ഉറപ്പ് തരണം.'- മകള്‍ ഇടറിയ ശബ്ദത്തോടെ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26