യു.എ.ഇയില്‍ എല്ലാ സ്വകാര്യ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു; അടുത്ത വര്‍ഷം ജനുവരി ഒന്നിന് നിലവില്‍ വരും

യു.എ.ഇയില്‍ എല്ലാ സ്വകാര്യ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു; അടുത്ത വര്‍ഷം ജനുവരി ഒന്നിന് നിലവില്‍ വരും

അബുദാബി: യു.എ.ഇയിലെ മുഴുവന്‍ സ്വകാര്യ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. 2025 ജനുവരി ഒന്ന് മുതലാണ് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാവുക. ഇന്‍ഷുറന്‍സ് ചെലവ് തൊഴിലുടമ വഹിക്കണമെന്നാണ് നിയമം.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് യു.എ.ഇയിലെ മുഴുവന്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ തീരുമാനമായത്. ദുബായ്, അബുദാബി എമിറേറ്റുകളില്‍ നിലവില്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെങ്കിലും അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ എല്ലാ എമിറേറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കും.

വീട്ടുജോലിക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. തൊഴിലുടമകളാണ് ഇന്‍ഷുറന്‍സ് പ്രീമിയം ഉള്‍പ്പെടെയുള്ള ചെലവുകള്‍ വഹിക്കേണ്ടതെന്നും മന്ത്രിസഭാ യോഗം ചൂണ്ടിക്കാട്ടി.

തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രാജ്യത്തെ 98.8 ശതമാനം ജീവനക്കാരും ചേര്‍ന്നതായും മന്ത്രിസഭാ യോഗം വിലയിരുത്തി. സ്വകാര്യ-ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരടക്കം 72 ലക്ഷം ജീവനക്കാരാണ് പദ്ധതിയില്‍ ചേര്‍ന്നത്.

രാജ്യത്ത് തൊഴില്‍ തര്‍ക്കങ്ങള്‍ കുറഞ്ഞുവെന്നും മന്ത്രിസഭ വിലയിരുത്തി. 2023ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 75 ശതമാനം കുറവ് തൊഴില്‍ തര്‍ക്കങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഈ വര്‍ഷം മാര്‍ച്ച് വരെ 98 ശതമാനം തൊഴില്‍ തര്‍ക്കങ്ങളും രമ്യമായി പരിഹരിച്ചുവെന്നും മന്ത്രിസഭ വിലയിരുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.