ഡീപ്ഫെയ്ക്ക് വീഡിയോ നിർമിച്ചവരിൽ നിന്ന് 90 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി

ഡീപ്ഫെയ്ക്ക് വീഡിയോ നിർമിച്ചവരിൽ നിന്ന് 90 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി

റോം: ഡീപ്ഫെയ്ക്ക് വീഡിയോകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്ത സംഭവത്തിലെ പ്രതികളിൽ നിന്നും നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി . നിർമിതബുദ്ധി ഉപയോഗിച്ച് ഒരു വ്യക്തിയുടെ മുഖം മറ്റൊരാളുടേതിൽ കൃത്രിമമായി ചേർക്കുന്നതാണ് ഡീപ് ഫെയ്ക്.

പ്രധാനമന്ത്രിയുടെ വീഡിയോകൾ നിർമ്മിച്ചതിന് ഉത്തരവാദിയെന്ന് വിശ്വസിക്കപ്പെടുന്ന 40 വയസുള്ള വ്യക്തിയും ഇയാളുടെ 73 വയസുള്ള പിതാവും നിലവിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. മാനനഷ്ടക്കേസ് നേരിടുന്ന ഇവരുടെ പക്കൽ നിന്നും ജോർജിയ 100,000 യൂറോ (ഏകദേശം 90 ലക്ഷം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്‌.

ആരോപണവിധേയരായവർ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ അധികൃതർ കണ്ടെത്തിയിരുന്നു. യുഎസിലെ ഒരു മുതിർന്നവർക്കുള്ള ഉള്ളടക്ക വെബ്‌സൈറ്റിലേക്ക് പ്രസ്തുത വീഡിയോകൾ അപ്‌ലോഡ് ചെയ്തതായി മെലോണിയുടെ അഭിഭാഷകൻ പങ്കിട്ട വിശദാംശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടത് എന്നും റിപ്പോർട്ടിൽ പറയുന്നു.

ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകൾക്ക് പ്രതികരിക്കാൻ ധൈര്യം പകരുന്നതിനുവേണ്ടി പ്രതീകാത്മകമായാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും ഈ തുക അതിക്രമത്തിനിരയായ സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന ചെയ്യുമെന്നും മെലോനി പറഞ്ഞു. ജൂലൈ രണ്ടിന് കോടതിയിൽ ജോർജിയ മെലോനി മൊഴി നൽകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.