നിക്ക്വരാ​ഗോയിൽ വീണ്ടും ക്രിസ്ത്യൻ പീഡനം; 11 ക്രിസ്ത്യൻ നേതാക്കളെ തടവിലാക്കി

നിക്ക്വരാ​ഗോയിൽ വീണ്ടും ക്രിസ്ത്യൻ പീഡനം; 11 ക്രിസ്ത്യൻ നേതാക്കളെ തടവിലാക്കി

മനാ​ഗ്വ: നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം 11 ക്രിസ്ത്യൻ നേതാക്കളെ 12 മുതൽ 15 വർഷം വരെ തടവിന് ശിക്ഷിച്ചു. തടവിലാക്കിയവരെ കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും സമ്പർക്കം പുലർത്തുന്നതിൽ നിന്നും ഇവരെ തടഞ്ഞു.

പൊതു ഇടങ്ങളിൽ പ്രാർഥിക്കുന്ന ആയിരക്കണക്കിന് ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നത് പോലും ഭരണകൂടത്തിന് ഭീഷണിയായി കണക്കാക്കിയാണ് അറസ്റ്റ്. അവരുടെ മോചനത്തിനായി ഇതുവരെ അടച്ചത് 880 ദശലക്ഷം ഡോളർ ആണ്.
നടപടിക്രമങ്ങൾ നീളുമ്പോൾ 11 കുറ്റവാളികളുടെ ആരോഗ്യവും ജീവിതവും സമഗ്രതയും നിക്കരാഗ്വ ഭരണകൂടം ഉറപ്പുനൽകണമെന്ന് ആവശ്യപ്പെടാൻ എഡി.എഫ് ഇൻ്റർനാഷണൽ ഐ.എസി.എച്ച്ആറിനോട് ആവശ്യപ്പെട്ടു.

ശിക്ഷിക്കപ്പെട്ട 11 പേർ ഓരോരുത്തരും 80 ദശലക്ഷം ഡോളർ നൽകണം വിവാഹിതരായ ദമ്പതികൾ, ഒരു സുവിശേഷകൻ, അമേരിക്കയിൽ സ്ഥാപിതമായ പ്യൂർട്ടാ ഡി ലാ മൊണ്ടാന ഗ്രൂപ്പുമായി (മൗണ്ടൻ ഗേറ്റ്‌വേ) ബന്ധമുള്ള എട്ട് പാസ്റ്റർമാർ, എന്നിവരാണ് അറസ്റ്റ് ചെയ്തവരിൽ ഉൾപ്പെടുന്നത്. 2015 മുതൽ നിക്കരാഗ്വൻ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് ഇവർ രാജ്യത്ത് ശുശ്രൂഷ ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.