ക്വീന്‍സ്‌ലന്‍ഡില്‍ മൂന്നു വയസില്‍ താഴെയുള്ള രണ്ടു കുട്ടികള്‍ ഡേ കെയറില്‍ നിന്ന് പുറത്തുചാടി 'രക്ഷപ്പെട്ടു'; 13500 ഡോളര്‍ പിഴയിട്ട് കോടതി

ക്വീന്‍സ്‌ലന്‍ഡില്‍ മൂന്നു വയസില്‍ താഴെയുള്ള രണ്ടു കുട്ടികള്‍ ഡേ കെയറില്‍ നിന്ന് പുറത്തുചാടി 'രക്ഷപ്പെട്ടു'; 13500 ഡോളര്‍ പിഴയിട്ട് കോടതി

ബ്രിസ്‌ബെയ്ന്‍: ക്വീന്‍സ്‌ലന്‍ഡിലെ ഗോള്‍ഡ് കോസ്റ്റില്‍ ഡേ കെയര്‍ സെന്ററില്‍ നിന്ന് രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ തനിയെ പുറത്തേക്കിറങ്ങി പോയ സംഭവത്തില്‍ വന്‍ തുക പിഴ ചുമത്തി കോടതി. മൗഡ്സ്ലാന്‍ഡ് എന്ന പ്രദേശത്ത്, സാങ്ച്വറി ഏര്‍ലി ലേണിങ് അഡ്വഞ്ചര്‍ എന്ന പേരില്‍ ഡേ കെയര്‍ നടത്തുന്ന വെസ്റ്റ മൗഡ്സ്ലാന്‍ഡ് പ്രൊപ്പൈറ്ററി ലിമിറ്റഡ് കമ്പനിക്കാണ് സൗത്ത്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതി 13,500 ഡോളര്‍ പിഴ ചുമത്തിയത്.

2022 സെപ്റ്റംബറിലാണ് കേസിനാസപ്ദമായ സംഭവം നടക്കുന്നത്. ഒന്നര വയസും രണ്ട് വയസും മാത്രം പ്രായമുള്ള കുഞ്ഞുങ്ങളാണ് ഡേ കെയര്‍ സെന്ററിന്റെ ഔട്ട്ഡോര്‍ കളിസ്ഥലത്തു തുറന്നിരുന്ന എമര്‍ജന്‍സി ഗേറ്റിലൂടെ പുറത്തു ചാടിയത്. കുട്ടികള്‍ കാര്‍ പാര്‍ക്കിങ് മേഖലയിലൂടെ നടന്ന് തിരക്കേറിയ ഫുട്പാത്തിലെത്തുകയും ചെയ്തതായി മജിസ്ട്രേറ്റ് സാറാ തോംസണ്‍ പറഞ്ഞു. ഇവിടെ വച്ച് അതുവഴി നടന്നുപോയ യാത്രക്കാരന്‍ കുട്ടികളെ കണ്ടെത്തിയതിനാലാണ് വലിയ അപകടം ഒഴിവായത്.

ഏകദേശം നാല് മിനിറ്റോളം കുട്ടികള്‍ മേല്‍നോട്ടമില്ലാതെ സഞ്ചരിച്ചതായി കോടതി കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് സാങ്ച്വറി ഏര്‍ലി ലേണിംഗ് അഡ്വഞ്ചര്‍ തങ്ങളുടെ നിയമങ്ങള്‍ ശക്തമാക്കിയതായി കോടതിയെ അറിയിച്ചു.

ഡേ കെയര്‍ സര്‍വീസിലെ സേവനം തൃപ്തികരമല്ലെന്നും കുട്ടികളുടെ സുരക്ഷയെ തന്നെ ബാധിച്ചെന്നും കോടതി വ്യക്തമാക്കി. കുട്ടികള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണെന്നും അശ്രദ്ധ പാടില്ലെന്നും കോടതി താക്കീത് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.