'രണ്ട് ദിവസം കൊണ്ട് അറിയുമെന്ന് ദിവ്യ ഭീഷണിപ്പെടുത്തി; പി.പി ദിവ്യയ്ക്ക് ജാമ്യം നല്‍കരുതെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

'രണ്ട് ദിവസം കൊണ്ട് അറിയുമെന്ന് ദിവ്യ ഭീഷണിപ്പെടുത്തി; പി.പി ദിവ്യയ്ക്ക് ജാമ്യം നല്‍കരുതെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

കണ്ണൂര്‍: പി.പി ദിവ്യയ്ക്ക് ജാമ്യം നല്‍കരുതെന്ന് കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം. രണ്ട് ദിവസം കൊണ്ട് അറിയുമെന്ന് ദിവ്യ ഭീഷണിപ്പെടുത്തിയിരുന്നു. പെട്രോള്‍ പമ്പനിന് പിന്നില്‍ ബിനാമി ബന്ധമുണ്ട്. അയാളെ കണ്ടെത്തണമെന്നും കുടുബം തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. നവീന്റെ മരണത്തില്‍ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കുടുംബം കോടതിയില്‍ ആവശ്യം ്അറിയിച്ചത്.

വിജിലന്‍സിന് പ്രശാന്തന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഒപ്പ് തെറ്റിയെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ സംഭവിക്കാം. പക്ഷേ, സ്വന്തം പേര് ഒരിക്കലും തെറ്റില്ലല്ലോ. പരാതി ഉണ്ടെങ്കില്‍ ദിവ്യയ്ക്ക് ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാമായിരുന്നു. ദിവ്യ എന്തിനാണ് എഡിഎമ്മിനെ വിളിച്ചത്. പമ്പിന്റെ നിര്‍ദിഷ്ട സ്ഥലം പോയി പരിശോധിക്കാന്‍ എഡിഎമ്മിനോട് പറയാന്‍ ദിവ്യയ്ക്ക് എന്ത് അധികാരമാണുള്ളതെന്നും അഭിഭാഷകന്‍ ചോദിച്ചു.

പെട്രോള്‍ പമ്പിന് പിന്നില്‍ ബിനാമി ബന്ധമുണ്ട്. ആരാണ് ആ ബിനാമി എന്ന് കണ്ടെത്തണം. ദിവ്യ സംസാരിച്ച് തുടങ്ങിയപ്പോള്‍ എഡിഎമ്മിന്റെ മുഖം മാറിയിരുന്നു. പത്തനംതിട്ടയിലേക്ക് പോകുമ്പോള്‍ ഇങ്ങനെ ആകരുതെന്ന് പറഞ്ഞാല്‍ എന്താണ് അതിന്റെ അര്‍ഥം? താന്‍ വിളിച്ചുപറഞ്ഞിട്ടും എഡിഎം സ്ഥലം പരിശോധിക്കാത്തതിന്റെ പക ദിവ്യയ്ക്ക് ഉണ്ടായിയുന്നു. അതുകൊണ്ട് ആസൂത്രിതമായി നടപ്പാക്കിയ അപമാനിക്കലായിരുന്നു ചടങ്ങില്‍ നടന്നതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ജില്ലാ ഭരണകൂടത്തിലെ രണ്ടാമനാണ് മരിച്ചതെന്നു ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ ഇതിനാല്‍ ദിവ്യയ്ക്കു ജാമ്യം നല്‍കരുതെന്നും കോടതില്‍ ആവശ്യപ്പെട്ടു. വ്യക്തിഹത്യയാണ് മരണകാരണം. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടര്‍ തന്നെ വ്യക്തമാക്കിയതാണ്. ദിവ്യ വെറുതെ പ്രസംഗിക്കുകയല്ല ചെയ്തത്. ഭീഷണി സ്വരം ഉണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകനെ വിളിച്ച് റെക്കോര്‍ഡ് ചെയ്യാന്‍ പറഞ്ഞത് ആസൂത്രിതമായായിരുന്നു. ആ ദൃശ്യങ്ങള്‍ ദിവ്യ ശേഖരിക്കുകയും ചെയ്തു. ദിവ്യ ക്ഷണിച്ചുവെന്ന് മാധ്യമ പ്രവര്‍ത്തകന്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ സൂചിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.