ബിറ്റ്കോയിന്‍ സമ്പദ്ഘടനയ്ക്ക് ഭീഷണി: ഡിജിറ്റല്‍ കറന്‍സി ഉടനെന്ന് ആര്‍ബിഐ

 ബിറ്റ്കോയിന്‍ സമ്പദ്ഘടനയ്ക്ക് ഭീഷണി:   ഡിജിറ്റല്‍ കറന്‍സി ഉടനെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സികള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന ആശങ്ക പങ്കുവച്ച് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ബിറ്റ്കോയിന്‍ പോലുള്ള ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ആര്‍ബിഐക്കുള്ള ആശങ്ക സര്‍ക്കാരിനെ അറയിച്ചിട്ടുണ്ട്. ക്രിപ്റ്റോകറന്‍സികളെ എതിര്‍ത്ത മോണിറ്ററി സമിതിയുടെ നിരീക്ഷണം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇത്തരം കറന്‍സികള്‍ നിരോധിച്ചു കൊണ്ടുള്ള നിയമം പാസാക്കി പകരം ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി കൊണ്ടുവരികയാണ് ലക്ഷ്യം. ഡിജിറ്റല്‍ കറന്‍സിയുടെ പ്രഖ്യാനം വൈകാതെയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

വെര്‍ച്വല്‍ കറന്‍സികളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ 2018 ഏപ്രിലില്‍ റിസര്‍വ് ബാങ്ക് ധനകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2020 മാര്‍ച്ചില്‍ സുപ്രീംകോടതി ഈ ഉത്തരവ് അസാധുവാക്കിയത് തിരിച്ചടിയായി. എക്സ്ചേഞ്ചുകളില്‍ നിന്നും ട്രേഡേര്‍മാരില്‍നിന്നുമുള്ള ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ക്ക് അനുമതി ലഭിച്ചതോടെ ഇന്ത്യയിലും അത് വ്യാപകമായി.

നിയമം പാസാക്കുകയാണെങ്കില്‍ ക്രിപ്റ്റോകറന്‍സി നിരോധിക്കുന്ന ലോകത്തെ ആദ്യത്തെ പ്രധാന ഇക്കണോമിയാകും ഇന്ത്യ. മറ്റു പ്രധാന രാജ്യങ്ങളും ക്രിപ്റ്റോ ഇടപാട് നിയന്ത്രിക്കുന്നതിന്റെ വഴികള്‍ തേടുകയാണന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.