വാഷിങ്ടണ്‍: ഇന്ത്യയിലെ വോട്ടെടുപ്പില്‍ ജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവല്‍കരണത്തിനായി നല്‍കി വന്നിരുന്ന ധനസഹായം അമേരിക്ക നിര്‍ത്തലാക്കി.
21 മില്യന്റെ സഹായമാണ് ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഡോജിന്റെ (ഡിപ്പാര്‍ട്മെന്റ് ഓഫ് ഗവേണ്‍മെന്റ് എഫിഷ്യന്‍സി) തീരുമാന പ്രകാരം റദ്ദാക്കിയത്. ബംഗ്ലാദേശില്‍ രാഷ്ട്രീയ പശ്ചാത്തലം മെച്ചപ്പെടുത്തുന്നതിനായി നല്‍കി വന്നിരുന്ന 29 മില്യന്റെ സഹായവും നിര്‍ത്തലാക്കിയിട്ടുണ്ട്.
'യുഎസിലെ നികുതി ദായകന്റെ പണം താഴെപ്പറയുന്ന കാര്യങ്ങള്‍ക്കു ചെലവഴിച്ചിരുന്നു. ഇവയെല്ലാം റദ്ദാക്കിയിരിക്കുകയാണ്'. ഡോജിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ തീരുമാനം പുറത്തുവിട്ടു. ഇന്ത്യ, ബംഗ്ലദേശ്, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പദ്ധതികള്‍ക്കായി യുഎസ് നല്‍കുന്ന രാജ്യാന്തര സഹായത്തില്‍ വ്യാപകമായ വെട്ടിക്കുറയ്ക്കലുകലാണ് മസ്‌കിന്റെ നേതൃത്വത്തിലുള്ള ഡോജ് നടത്തിവരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടന്ന് ദിവസങ്ങള്‍ക്കകമാണ് ഡോജിന്റെ തീരുമാനം. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്താണ് ഇന്ത്യയിലെ വോട്ടെടുപ്പില്‍ ജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവല്‍കരണത്തിനായിട്ടാണ് ധനസഹായം അനുവദിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.