വാഷിങ്ടണ്‍: അമേരിക്കയിലെ പ്രമുഖ ദിനപ്പത്രമായ വാഷിങ്ടണ്‍ പോസ്റ്റിന്റെ പെട്ടന്നുണ്ടായ നയ വ്യതിയാനത്തിന് പിന്നില്‍ ട്രംപ് ഇഫക്ടെന്ന് സൂചന. ബൈഡന്‍ ഭരണകൂടം ഇന്ത്യയ്ക്ക് 21 മില്യണ്‍ ഡോളര്‍ തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കിയെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തെ ഖണ്ഡിച്ച് പത്രം കഴിഞ്ഞ ദിവസം വിശദമായ വാര്‍ത്ത നല്‍കിയിരുന്നു.
പിന്നാലെ പത്രത്തിന്റെ ഉടമയായ ജെഫ് ബെസോസ് പത്രത്തിന്റെ അഭിപ്രായ വിഭാഗത്തില്‍ ഒരു പ്രധാന മാറ്റം പ്രഖ്യാപിച്ചു. ഇനി മുതല്‍ പത്രത്തിന്റെ എഡിറ്റോറിയല്‍ പേജ് വിമര്‍ശനങ്ങള്‍ തുടരേണ്ടതില്ല എന്നാണ് പുതിയ തീരുമാനം. നയത്തിലെ ഈ മാറ്റം വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പാരമ്പര്യത്തില്‍ നിന്നുള്ള ഒരു നാടകീയമായ വേര്‍പിരിയലായാണ് മാധ്യമ ലോകം വിലയിരുത്തുന്നത്.
പ്രസിദ്ധീകരണ സംഘത്തെ അഭിസംബോധന ചെയ്ത ഒരു കുറിപ്പില്‍ വിവിധ വിഷയങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നത് തുടരുമെങ്കിലും എഡിറ്റോറിയല്‍ പേജ് വിമര്‍ശനങ്ങള്‍ക്ക് ഇനി അഭിപ്രായ പേജുകളില്‍ സ്ഥാനം ലഭിക്കില്ലെന്ന് ബെസോസ് വ്യക്തമാക്കി.
''ഞങ്ങളുടെ അഭിപ്രായ പേജുകളില്‍ വരുന്ന ഒരു മാറ്റത്തെക്കുറിച്ച് നിങ്ങളെ അറിയിക്കാനാണ് ഞാന്‍ എഴുതുന്നത്. വ്യക്തി സ്വാതന്ത്ര്യവും സ്വതന്ത്ര വിപണിയും എന്ന രണ്ട് തൂണുകളെ പിന്തുണച്ചും പ്രതിരോധിച്ചും ഞങ്ങള്‍ എല്ലാ ദിവസവും എഴുതാന്‍ പോകുന്നു.
തീര്‍ച്ചയായും ഞങ്ങള്‍ മറ്റ് വിഷയങ്ങളും ഉള്‍പ്പെടുത്തും. പക്ഷേ, ആ തൂണുകളെ എതിര്‍ക്കുന്ന കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കും'- ബെസോസ് എക്‌സില്‍ പങ്കിട്ട സന്ദേശത്തില്‍ പറഞ്ഞു.
എന്നാല്‍ ഈ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ഡേവിഡ് ഷിപ്ലി രാജിവെച്ചു. വാഷിങ്ടണ്‍ പോസ്റ്റ് ഒപ്പീനിയന്‍ സ്റ്റാഫിന് അയച്ച വിടവാങ്ങല്‍ കുറിപ്പില്‍, വാഷിങ്ടണ്‍ പോസ്റ്റിലെ തന്റെ സമയത്തിന് നന്ദി രേഖപ്പെടുത്തുകയും ശക്തവും നൂതനവുമായ പത്ര പ്രവര്‍ത്തനത്തോടുള്ള സഹപ്രവര്‍ത്തകരുടെ സമര്‍പ്പണത്തെ പ്രശംസിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.