ഡോജിൻ്റെ തലപ്പത്ത് നിന്ന് പടിയിറങ്ങി ഇലോൺ മസ്‌ക്

ഡോജിൻ്റെ തലപ്പത്ത് നിന്ന് പടിയിറങ്ങി ഇലോൺ മസ്‌ക്

വാഷിങ്ടൺ ഡിസി: യുഎസ് ഭരണകൂടത്തിൻ്റെ പ്രത്യേക ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് ഇലോൺ മസ്‌ക് പുറത്തേയ്ക്ക്. സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ തൻ്റെ കാലാവധി പൂർത്തിയായെന്ന് മസ്ക് എസ്കിൽ കുറിച്ചു. അനാവശ്യമായ ചിലവുകൾ ഒഴിവാക്കുന്നതുൾപ്പടെ തീരുമാനം എടുത്തതിന് ട്രംപിന് നന്ദിയെന്നും മസ്ക് കൂട്ടിച്ചേർത്തു.

മസ്ക് ഡോ‍ഡ്ജിന്റെ ഉപദേശക പദവി ഏറ്റെടുത്ത ശേഷം പതിനായിരത്തോളം സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഒപ്പം നിരവധി വകുപ്പുകളുടെ പ്രവർത്തനം അവസാനിപ്പിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തിരുന്നു.

ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡൻ്റായി തിരഞ്ഞെടുത്താൽ ശതകോടിശ്വരനായ ഇലോൺ മസ്കിനെ സർക്കാരിന്‍റെ കാര്യക്ഷമതാ കമ്മീഷൻ തലവനാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപ് ചുമതലയേറ്റതിന് പിന്നാലെ ഇലോൺ മസ്കിന് നിയമനം നൽകുകയും ചെയ്തു.

ട്രംപിന്റെ 2024 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവും വലിയ സംഭാവന നല്‍കിയ വ്യക്തിയായിരുന്നു മസ്‌ക്. അദേഹത്തിന്റെ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും മസ്‌കായിരുന്നു. ട്രംപ് വീണ്ടും വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയപ്പോള്‍ 'ഒരു നക്ഷത്രം ജനിക്കുന്നു' എന്നായിരുന്നു മസ്‌ക് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഡോജിന്റെ തലവനായി ഇലോണ്‍ മസ്‌ക് നിയമിക്കപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.