ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കൂടുതല്‍ കണ്ടുവരുന്നത് ജെഎന്‍-1 വകഭേദമാണ്, ഉപ വകഭേദങ്ങളായ എന്‍ബി-1.8.1, എല്‍എഫ്-7 എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് സാഹചര്യം വിലയിരുത്താന്‍ സാങ്കേതിക സമിതി യോഗം ചേര്‍ന്നിരുന്നു. ഓക്‌സിജന്‍, ഐസൊലേഷന്‍ കിടക്കകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കി.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 4,302 കോവിഡ് ബാധിതരാണ്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 864 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ 1,373 പേര്‍. പിന്നാലെ മഹാരാഷ്ട്ര (494), ഗുജറാത്ത് (397), ഡല്‍ഹി (393) എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലുള്ളത്.
രാജ്യത്ത് ഇതുവരെ കോവിഡ് മൂലമുള്ള മരണസംഖ്യ 37 ആയി. കേന്ദ്ര ആരോഗ്യ വകുപ്പ് സാധ്യമായ മുന്‍കരുതലുകളും സ്വീകരിക്കാന്‍ പൊതുജനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.