'വാക്ക് വിത്ത് ക്രൈസ്റ്റ് റാലി' ജൂൺ 22 ന് സിഡ്നിയിൽ‌ ; ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു

'വാക്ക് വിത്ത് ക്രൈസ്റ്റ് റാലി' ജൂൺ 22 ന് സിഡ്നിയിൽ‌ ; ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു

സിഡ്നി: സിഡ്നിയിൽ ജൂൺ 22 ന് നടക്കുന്ന വാക്ക് വിത്ത് ക്രൈസ്റ്റ് റാലിക്കുള്ള ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു. സി‍ഡ്നി അതിരൂപതയുടെ ആഭിമുഖ്യത്തിൽ സിഡ്നി തെതുവീഥികളിലൂടെ നടത്തപ്പെടുന്ന ദിവ്യകാരുണ്യ പ്രദിക്ഷണമാണ് 'വാക്ക് വിത്ത് ക്രൈസ്റ്റ്.' എല്ലാ വർഷവും നടത്തപ്പെടപ്പെടുന്ന വാക്ക് വിത്ത് ക്രൈസ്റ്റിൽ മലയാളികൾ അടക്കം നിരവധി വിശ്വാസികൾ പങ്കെടുക്കും. ബിഷപ്പുമാരും വൈദികരും ഡീക്കന്മാരും സെമിനാരി വിദ്യാർത്ഥികളും അടക്കം പരിപാടിക്ക് പൂർണ പിന്തുണ അറിയിച്ച് ഇതിനോടകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ജൂൺ 22-ന് മാർട്ടിൻ പ്ലേസിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഘോഷയാത്ര ആരംഭിക്കും. ഒരു ക്രിസ്ത്യാനിയായിരിക്കുക എന്നാൽ ക്രിസ്തുവിനൊപ്പം നടക്കുക എന്നതാണ്. അത് തന്നെയാണ് ഈ ഘോഷയാത്രയിലൂടെ ഉദ്ധേശിക്കുന്നതെന്ന് ബിഷപ്പ് റിച്ചാർഡ് ഉമ്പേഴ്‌സ് പറഞ്ഞു. യേശു ക്രിസ്തുവിനെ അനുഗമിക്കുന്നത് വിശ്വാസത്തിന്റെ ശക്തമായ ഒരു പ്രകടനമാണ്. ഓരോ വർഷവും ഘോഷയാത്രയിൽ പങ്കെടുക്കാൻ വരുന്ന ആളുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട് ബിഷപ്പ് റിച്ചാർഡ് പറഞ്ഞു.


2024ലെ വാക്ക് വിത്ത് ക്രൈസ്റ്റ് റാലിയിൽ നിന്നുള്ള ദൃശ്യം

കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രഘടിപ്പിക്കുന്നതിലൂടെ ദൈവത്തോടുള്ള സ്നേഹം പുറം ലോകത്തേക്ക് നൽകുകയാണ് ചെയ്യുന്നതെന്ന് ബെരാലയിലെ സെന്റ് പീറ്റർ ദേവാലായത്തിന്റെ ഇടവക വികാരി ഫാ. ജോഷ് പറഞ്ഞു. എല്ലാ വർഷവും വാക്ക് വിത്ത് ക്രൈസ്റ്റ് യൂക്കറിസ്റ്റിക് ഘോഷയാത്രയിൽ പങ്കെടുക്കാറുണ്ട്. ദൈവം നമ്മെ സ്നേഹിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ റാലി.

ഓരോ വർഷവും ദൈവം നമ്മോട് കാണിക്കുന്ന കരുണയും സ്നഹേവും ഓർക്കാറുണ്ട്. എല്ലാ ഇടവകക്കാരും ഘോഷയാത്രയെ പിന്തുണക്കുന്നതിനാൽ കഴിഞ്ഞ വർഷം 15,000ത്തിലധികം ആളുകൾ പങ്കെടുത്തു. ആളുകൾക്ക് എത്താനുള്ള ബസ് അടക്കമുള്ള സഹായം നൽകാറുണ്ടെന്നും ഫാ. കൂട്ടിച്ചേർത്തു.


2024ലെ വാക്ക് വിത്ത് ക്രൈസ്റ്റ് റാലിയിൽ നിന്നുള്ള ദൃശ്യം

ആളുകൾക്ക് അവരുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാനും, സിഡ്‌നിയിലെ തെരുവുകളിൽ ക്രിസ്തുവിനൊപ്പം നടക്കാനുമുള്ള ഒരു അത്ഭുതകരമായ അവസരമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.