അയർലൻഡിൽ ക്രൈസ്തവ വിശ്വാസം തഴച്ച് വളരുന്നു ; ഡബ്ലിനിൽ മാമ്മോദീസ സ്വീകരിക്കുന്ന മുതിർന്നവരുടെ എണ്ണത്തിൽ വൻ വർധന

അയർലൻഡിൽ ക്രൈസ്തവ വിശ്വാസം തഴച്ച് വളരുന്നു ; ഡബ്ലിനിൽ മാമ്മോദീസ സ്വീകരിക്കുന്ന മുതിർന്നവരുടെ എണ്ണത്തിൽ വൻ വർധന

ഡബ്ലിൻ: അയർലണ്ടിൽ കത്തോലിക്കാ വിശ്വാസം തഴച്ച് വളരുന്നു. ഡബ്ലിൻ അതിരൂപതയിൽ മാമോദീസ സ്വീകരിക്കുന്ന മുതിർന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. പ്രായപൂർത്തിയായ 70 പേരാണ് ഈസ്റ്റർ ദിനത്തിലെ വിശുദ്ധ കുർബാനയിൽ മാമ്മോദീസ സ്വീകരിച്ചത്.

“പ്രായപൂർത്തിയായ പല യുവാക്കളും സ്വയമേവ ആത്മീയ മാർഗനിർദേശങ്ങൾ തേടുന്നു. ഇവിടെയുള്ള പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ കൂദാശകളിലൂടെ ക്രൈസ്തവ വിശ്വാസത്തിലേക്കു കൊണ്ടുവരില്ലെന്ന് തീരുമാനിച്ചു. എന്നാൽ ആ തലമുറ ഇപ്പോൾ മുന്നോട്ടുവരാൻ തുടങ്ങിയിരിക്കുന്നു” – അതിരൂപതയിലെ മിഷൻ ആൻഡ് മിനിസ്ട്രിയുടെ ഓഫീസ് ഡയറക്ടർ പട്രീഷ്യ കരോളിൻ പറഞ്ഞു.

മുതിർന്നവർക്കായി വിശ്വാസപരിശീലനവും രൂപത വാഗ്ദാനം ചെയ്യുന്നുണ്ട്. മെയ് മാസത്തിൽ 52 സാധാരണക്കാരാണ് കത്തോലിക്കാ മതപഠനം പൂർത്തിയാക്കിയത്. സഭയുടെ വാതിലിലേക്ക് നോക്കാൻ വന്നിരിക്കുന്നവരുടെ ഹൃദയങ്ങളും മനസുകളും തുറക്കുന്ന ദൗത്യത്തിൽ ഞങ്ങൾ വലിയ പുരോഗതി കൈവരിക്കുകയാണെന്ന് ഡബ്ലിനിലെ സഹായ ബിഷപ്പ് ഡൊണാൾ റോച്ചെ പറഞ്ഞു.

ലോറൻസ് ഒ'ടൂളിനെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ 800-ാം വാർഷികത്തിൽ ഫ്രാൻസിൽ നടന്ന ചടങ്ങിനിടെ അയർലണ്ടിൽ നടക്കുന്ന വിശ്വാസ പുനരുജ്ജീവനത്തെക്കുറിച്ച് ഡബ്ലിനിലെ ആർച്ച് ബിഷപ്പ് ഡെർമോട്ട് ഫാരെൽ പരാമർശിച്ചു.

“ചെറിയ എണ്ണം യുവാക്കൾ അവരുടെ വിശ്വാസം കണ്ടെത്തുകയും അത് ആഘോഷിക്കാൻ ഒത്തുകൂടുകയും ചെയ്യുന്നു. ഈ പ്രത്യാശയുടെ ജൂബിലിയിൽ മുതിർന്നവരുടെ സ്നാനം തേടുന്ന ഏറ്റവും വലിയ സംഘം ഡബ്ലിനിലായിരുന്നു. ഈ ആളുകളിൽ ഭൂരിഭാഗവും അയർലണ്ടിലേക്ക് വന്ന യുവാക്കളാണ്. നവീകരണം ഏറ്റവും പ്രകടമാകുന്നത് പുതിയ ഐറിഷുകാരിലാണ്.”ആർച്ച് ബിഷപ്പ് പറഞ്ഞു.

ഞാൻ ഒരു നിരീശ്വരവാദിയായിട്ടാണ് വളർന്നത്, മതമില്ല എന്ന് മാത്രമല്ല മതത്തെ എതിർത്തിരുന്നു. ഈസ്റ്റർ ദിനത്തിൽ സ്നാനം സ്വീകരിച്ച മക്കാൻ പറഞ്ഞു. ഞാൻ ഒരിക്കലും കുർബാനയ്ക്ക് പോയിരുന്നില്ല, കുറച്ച് ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുമായിരുന്നു. കത്തോലിക്കാ മതവുമായോ ഏതെങ്കിലും സ്ഥാപനപരമായ മതവുമായോ എനിക്ക് യഥാർത്ഥ പരിചയം ഉണ്ടായിരുന്നില്ല. എന്നാൽ ക്രിസ്തുമതം മനസിലാക്കിയതോടെ ആ ചിന്തകളെല്ലാം മാറിയെന്നും അദേഹം കൂട്ടിച്ചേർത്തു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.