ബൊഗോട്ട: വരുന്ന കൊളംബിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായ മിഗേല്‍ ഒറീബേക്ക് പ്രചാരണ റാലിക്കിടെ വെടിയേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്നിലേറെപ്പേര്‍ ഉള്‍പ്പെട്ട അക്രമി സംഘമാണ് മിഗേല്‍ ഒറീബേയെ വധിക്കാന്‍ ശ്രമിച്ചത്. ഒരു തോക്കുധാരിയെ അറസ്റ്റ് ചെയ്തതായി ബൊഗോട്ട മേയര്‍ കാര്‍ലോസ് ഗാലന്‍ എക്സില്‍ സ്ഥിരീകരിച്ചു. എന്നാല്‍ അക്രമത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രതിഫലം പ്രഖ്യാപിച്ചു.
അതേസമയം സെനറ്ററുടെ അവസ്ഥയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക അപ്ഡേറ്റുകളൊന്നും പുറത്തിറക്കിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ 39 വയസുള്ള ഒറീബേയെ തലയില്‍ മുറിവേറ്റ നിലയില്‍ രക്തം വാര്‍ന്ന് കിടക്കുന്നതായും നിരവധി പേര്‍ പരിചരിക്കുന്നതായും കാണാം.
39 കാരനായ വലതുപക്ഷ പ്രതിപക്ഷ സെനറ്റര്‍ക്ക് മൂന്ന് തവണയാണ് വെടിയേറ്റത്. ഇതില്‍ രണ്ടെണ്ണം തലയിലും ഒരെണ്ണം കാല്‍മുട്ടിലുമാണ്. സംഭവം ലാറ്റിന്‍ അമേരിക്കയിലുടനീളം വ്യാപക പ്രതികരണങ്ങള്‍ക്ക് കാരണമായി. മിഗേല്‍ ഒറീബേയുടെ യാഥാസ്ഥിതിക ഡെമോക്രാറ്റിക് സെന്റര്‍ പാര്‍ട്ടി ആക്രമണത്തെ അപലപിച്ചു. ‘അസ്വീകാര്യമായ അക്രമ പ്രവൃത്തി’ എന്നാണ് വിളിച്ചത്. ‘ഒരു ജനാധിപത്യത്തില്‍ അക്രമത്തിന് ഇടമോ ന്യായീകരണമോ ഇല്ലെന്ന് ചിലിയന്‍ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് പറഞ്ഞു.
‘എല്ലാത്തരം അക്രമങ്ങളെയും അസഹിഷ്ണുതയെയും ഞങ്ങള്‍ അപലപിക്കുന്നു’ എന്ന് ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നോബോവ പ്രതികരിച്ചു. അവര്‍ രാജ്യത്തിന്റെ പ്രതീക്ഷയായ ഒരു മഹാനായ ഭര്‍ത്താവ്, അച്ഛന്‍, മകന്‍, സഹോദരന്‍, മികച്ച സഹപ്രവര്‍ത്തകന്‍ അങ്ങനെയൊരാളെയാണ് ആക്രമിച്ചതെന്ന് കൊളംബിയ മുന്‍ പ്രസിഡന്റ് ഉറിബ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.