ഗാസ യാത്ര: ഗ്രേറ്റ തുന്‍ബെര്‍ഗിനെ നാട് കടത്തിയതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം

ഗാസ യാത്ര: ഗ്രേറ്റ തുന്‍ബെര്‍ഗിനെ നാട് കടത്തിയതായി  ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം

ജറുസലേം: വിവാദമായ ഗാസ യാത്രയ്ക്കിടെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിനെ ഇസ്രയേലില്‍ നിന്ന് നാട് കടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. ഫ്രാന്‍സിലേക്കുള്ള വിമാനത്തില്‍ തുന്‍ബെര്‍ഗ് യാത്ര തിരിക്കുകയും തുടര്‍ന്ന് സ്വന്തം നാടായ സ്വീഡനിലേയ്ക്ക് പോയതായും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം എക്സ് പോസ്റ്റില്‍ അറിയിച്ചു.

ഗാസയിലേയ്ക്ക് പോയ മാഡ്ലീന്‍ കപ്പിലിലെ 12 യാത്രക്കാരില്‍ ഒരാളായിരുന്നു തുന്‍ബെര്‍ഗ്. ഇസ്രയേലിന്റെ ഗാസ യുദ്ധത്തില്‍ പ്രതിഷേധിക്കാനായിരുന്നു യാത്ര.

ഗാസയുടെ തീരത്ത് നിന്ന് 200 കിലോമീറ്റര്‍ അകലൈ വച്ച് ഇസ്രയേല്‍ നാവിക സേന ബോട്ട് പിടിച്ചെടുക്കുകയായിരുന്നു എന്ന് ഗാസയിലെ ഇസ്രയേലി ഉപരോധത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ആഗോള സഖ്യമായ ഫ്രീഡം ഫ്ളോട്ടില്ല വ്യക്തമാക്കി. ഇസ്രയേലിന്റെ നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ഇസ്രയേല്‍ നാവിക സേനയോടൊപ്പം മാഡ്ലീന്‍ കപ്പലും ഇസ്രയേലിലെ അഷ്ദോഡ് തുറമുഖത്ത് എത്തിയതായാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. രണ്ട് ആക്ടിവിസ്റ്റുകള്‍ക്കൊപ്പം ഒരു പത്രപ്രവര്‍ത്തകനേയും നാടുകടത്താന്‍ ഇസ്രയേല്‍ തീരുമാനിച്ചതായി പാലസ്തീനിലെ അറബ് വംശജര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ അദാല വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.