ക്രൈസ്തവ അടിച്ചമർത്തലുകൾക്കിടയിലും ഇറാഖില്‍ ആദ്യമായി ഈശോയെ സ്വീകരിച്ച് 450 കുഞ്ഞുങ്ങള്‍

ക്രൈസ്തവ അടിച്ചമർത്തലുകൾക്കിടയിലും ഇറാഖില്‍ ആദ്യമായി ഈശോയെ സ്വീകരിച്ച് 450 കുഞ്ഞുങ്ങള്‍

ബാഗ്ദാദ്: ക്രൈസ്തവ അടിച്ചമർത്തലുകൾക്കും നിർബന്ധിത നാടുകടത്തൽ ദുരിതങ്ങൾക്കിടയിലും ഇറാഖിൽ പ്രത്യാശയുടെ പൊൻകിരണം. ഇറാഖിലെ ക്വാരാഘോഷിൽ 450 കുഞ്ഞുങ്ങൾ ആദ്യമായി ദിവ്യകാരുണ്യം സ്വീകരിച്ചു. പ്രഥമ ദിവ്യകാരുണ്യ ചടങ്ങിന് ആർച്ച് ബിഷപ്പ് ബെനഡിക്റ്റസ് ഹാനോ മുഖ്യകാർമികനായി.

നിർബന്ധിത നാടുകടത്തലിനിടയിലും പൂർവിക മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള ക്രൈസ്തവരുടെ ദൃഢനിശ്ചയത്തെയും ഉറച്ച വിശ്വാസത്തെയും ആർച്ച് ബിഷപ്പ് പ്രശംസിച്ചു.

'ഈ കുട്ടികള്‍ വിശ്വാസത്തിൽ ക്രിസ്തുവിന്റെ ശരീരം സ്വീകരിക്കുന്നത് കാണുമ്പോൾ നമ്മുടെ കുടുംബങ്ങൾ വിശ്വാസ പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുന്നുവെന്ന് നമുക്ക് മനസിലാകും. നമ്മുടെ സഭ വളർന്ന് അഭിവൃദ്ധി പ്രാപിക്കുന്നു. കുട്ടികളുടെ വിശ്വാസം വളർത്തുന്നതിൽ കത്തോലിക്കാ കുടുംബങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്-' ആർച്ച് ബിഷപ്പ് പറഞ്ഞു.

പിതാവും മാതാവും വിശ്വാസത്തിൽ ഐക്യപ്പെടുമ്പോൾ കുടുംബം - പ്രലോഭനങ്ങൾ, തിന്മ, ധാർമ്മിക വ്യതിയാനം എന്നിവയെ ചെറുക്കാൻ കഴിവുള്ള ഒരു കോട്ടയായി മാറുകയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.



ഇറാഖിൽ ഏകദേശം മൂന്ന് ലക്ഷത്തോളെ കത്തോലിക്കരാണുള്ളത്. അതായത് രാജ്യത്തെ ജനസംഖ്യയുടെ 0.95 ശതമാനം മാത്രം. ഇതിൽ വിവിധ സഭാംഗങ്ങളുണ്ടെങ്കിലും ഭൂരിഭാഗവും കൽദായ കത്തോലിക്കാ സഭാംഗങ്ങളാണ്. ഇറാഖിൽ നിലവിൽ 17 രൂപതകളും എപ്പാർക്കികളുമാണ് സഭയ്ക്കുള്ളത്.

ഇസ്ലാമിക തീവ്രവാദികളിൽ നിന്നും അക്രൈസ്തവ നേതാക്കളിൽ നിന്നുമെല്ലാം അക്രമവും വിവേചനവും ഇറാഖിലെ സഭകൾ അനുഭവിക്കുന്നുണ്ട്. ‘ഓപ്പൺ ഡോർസി’ന്റെ വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് പ്രകാരം ഇറാഖീ ക്രൈസ്തവർക്കെതിരായ പ്രധന വെല്ലുവിളി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണ്.

ഇറാഖിലെ സ്വതന്ത്ര പ്രവിശ്യയായ കുർദിസ്ഥാനിൽ തുർക്കി നടത്തുന്ന കര, വ്യോമ ആക്രമണങ്ങൾ തുടർകഥയാണ്. ഈ സാഹചര്യത്തിൽ ക്രൈസ്തവർ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെമെന്ന് പറയുമ്പോഴും അക്രമങ്ങൾ തുടരുന്നു എന്നതാണ് വസ്തുത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.