ടെഹ്റാന്‍: ഇറാനിലെ ആറ് വിമാനത്താവളങ്ങളില്‍ ഇസ്രയേലിന്റെ ആക്രമണം. പടിഞ്ഞാറന്‍, കിഴക്കന്‍, മധ്യ ഭാഗങ്ങളിലുള്ള വിമാനത്താവളങ്ങളിലാണ് ആക്രമണം നടന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ പതിനഞ്ചിലധികം ഇറാനിയന്‍ വ്യോമസേന വിമാനങ്ങള്‍ നശിപ്പിച്ചതായാണ് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വ്യക്തമാക്കിയത്. മിസൈലുകള്‍ സംഭരിക്കുന്നതിനും വിക്ഷേപിക്കുന്നതിനും വേണ്ടിയാണ് ഈ വിമാനത്താവളങ്ങള്‍ ഉപയോഗിച്ചിരുന്നതെന്നും സൈന്യം പറഞ്ഞു.
ഇറാന്റെ സൈനിക ശേഷി ദുര്‍ബലപ്പെടുത്തുന്നതിനായി ഐഡിഎഫ് ആക്രമണങ്ങള്‍ ശക്തമാക്കുകയാണെന്നും ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാനും വ്യോമ മേധാവിത്വം നിലനിര്‍ത്താനും ലക്ഷ്യമിടുന്നതായും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇറാന്‍ സൈനിക കേന്ദ്ര കമാന്‍ഡ് വക്താവ് 'ചൂതാട്ടക്കാരന്‍' എന്ന് വിശേഷിപ്പിച്ചു. യുദ്ധം തുടങ്ങുന്നത് അദേഹമായിരിക്കാം, എന്നാല്‍ അത് അവസാനിപ്പിക്കുന്നത് ഇറാനായിരിക്കുമെന്ന് വക്താവ് മുന്നറിയിപ്പ് നല്‍കി.
'ചൂതാട്ടക്കാരനായ മിസ്റ്റര്‍ ട്രംപ്, ഈ യുദ്ധം നിങ്ങള്‍ തുടങ്ങിയേക്കാം. എന്നാല്‍ ഞങ്ങള്‍ക്കായിരിക്കും ഇത് അവസാനിപ്പിക്കാന്‍ കഴിയുക' - എക്സില്‍ അദേഹം കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.