തിരുവനന്തപുരം: കുട്ടികളെ നിരീക്ഷിക്കാനും സംശയം തോന്നുകയാണെങ്കില്‍ അവരുടെ ബാഗ് പരിശോധിക്കാനും അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെ ചെയ്യാന്‍ അധികാരപ്പെട്ടവരാണ് അധ്യാപകര്‍. വ്യാജ പരാതിയില്‍ കുടുക്കുമെന്ന ഭയം വേണ്ടാ. ഒരു സമിതിയും ഇക്കാര്യത്തില്‍ നിങ്ങളെ കുറ്റപ്പെടുത്തില്ലെന്നും അദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര മയക്കുമരുന്നുവിരുദ്ധ ദിനാചരണത്തിന്റെയും 'നോ ടു ഡ്രഗ്‌സ്' അഞ്ചാംഘട്ടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. ലഹരിയെപ്പറ്റി വിവരം നല്‍കുന്നവരെക്കുറിച്ചുള്ള വിവരം ചോര്‍ത്തിയാല്‍ ആ ഉദ്യോഗസ്ഥന്‍ പിന്നെ സര്‍വീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സിന്തറ്റിക് ലഹരി ഉപയോഗത്തിലേക്ക് പുതുതലമുറയില്‍ ചിലര്‍ എത്തുന്നത് ആശങ്കാജനകമാണ്. കുറഞ്ഞ അളവില്‍പ്പോലും മാരക പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ് ഇവ. ഇത് ഭാവിതലമുറയെ ഇല്ലാതാക്കുകയാണ്.
ലഹരി മാഫിയ സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിടുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളും ലഹരി മാഫിയയുടെ വിപണന കേന്ദ്രങ്ങളാകുന്നുണ്ട്. വീട്ടില്‍ ലഭിക്കാത്ത സ്വാതന്ത്ര്യവും സ്നേഹവും പുറമേനിന്ന് ലഭിക്കുന്നുവെന്ന് തോന്നുമ്പോള്‍ കുട്ടികളില്‍ ചിലര്‍ കെണിയില്‍ വീഴുകയാണ്. ഇതു സംഭവിക്കാന്‍ പാടില്ലാത്തതാണ്. കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ചുതന്നെ അവരെ വലയിലാക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നവരെ തകര്‍ക്കാനാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സമ്പൂര്‍ണ ലഹരിവിമുക്ത കുടുംബം, കോളജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ ഉദ്ഘാടനം, ലഹരിവിരുദ്ധസന്ദേശം നല്‍കുന്ന പത്ത് ബാലസാഹിത്യ പുസ്തകങ്ങളുടെ പ്രകാശനം തുടങ്ങിയവയും മുഖ്യമന്ത്രി നിര്‍വഹിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.