ചെങ്കടലില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഹൂതികള്‍ കപ്പല്‍ ആക്രമിക്കുന്നത്. കഴിഞ്ഞ ദിവസം ലൈബീരിയന്‍ പതാക വഹിച്ച 'മാജിക് സീസ്' എന്ന കപ്പല്‍ പിടിച്ചെടുത്തിരുന്നു.
ഏഥന്‍സ്: ചെങ്കടലില്‍ കപ്പലിന് നേരെ വിണ്ടും ഹൂതി വിമതരുടെ ആക്രമണം. ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പോവുകയായിരുന്ന ലൈബീരിയന്‍ പതാക വഹിച്ച 'എറ്റേണിറ്റി സി' എന്ന കപ്പലാണ് ഹൂതികള്‍ ആക്രമിച്ച ശേഷം മുക്കിയത്.
കപ്പലിലെ ജീവനക്കാരായ ഫിലിപ്പീന്‍സ്, ഗ്രീസ് സ്വദേശികളായ നാല് പേര്‍ കൊല്ലപ്പെട്ടു. പത്തുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെട്ടവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. കപ്പലിലുണ്ടായിരുന്ന 12 പേരെ കാണാതായി.

ആകെ 26 പേരാണ് ചരക്ക് കപ്പലിലുണ്ടായിരുന്നത്. രക്ഷപ്പെട്ടവരെയെല്ലാം ഹൂതികള്‍ ബന്ദികളാക്കിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ചെങ്കടലില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഹൂതികള്‍ കപ്പല്‍ ആക്രമിക്കുന്നത്. കഴിഞ്ഞ ദിവസം ലൈബീരിയന്‍ പതാക വഹിച്ച 'മാജിക് സീസ്' എന്ന കപ്പല്‍ പിടിച്ചെടുത്തിരുന്നു.
ഇസ്രയേല്‍ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ കപ്പല്‍ ആക്രമിച്ചെന്ന് ഹൂതി വക്താവ് യഹിയ സാരി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആളില്ലാ ബോട്ടും ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
സ്പീഡ് ബോട്ടുകള്‍ ഉപയോഗിച്ച് കപ്പലിനെ വളയുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് ഡ്രോണുകളും ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമിച്ചു. ഇതോടെ 200 മീറ്ററോളം നീളുള്ള കപ്പലിന്റെ നിയന്ത്രണം ക്യാപ്റ്റന് നഷ്ടപ്പെട്ടു. കപ്പല്‍ മറിയുമെന്ന് തോന്നിയ ഘട്ടത്തില്‍ കപ്പലിനെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ജീവനക്കാരെല്ലാം കടലിലേക്ക് ചാടുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.