'കുരിശിൻ ചുവട്ടിലെ കാർലോ'; വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിന്റെ വെങ്കല പ്രതിമ അസീസിയിൽ അനാച്ഛാദനം ചെയ്തു

'കുരിശിൻ ചുവട്ടിലെ കാർലോ'; വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിന്റെ വെങ്കല പ്രതിമ അസീസിയിൽ അനാച്ഛാദനം ചെയ്തു

പരാന: സെപ്റ്റംബർ ഏഴിന് ലിയോ പതിനാലാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിന്റെ വെങ്കല പ്രതിമ അസീസിയിൽ അനാച്ഛാദനം ചെയ്തു. 11 അടി ഉയരമുള്ള ഈ ശിൽപം കാർലോയെ അടക്കം ചെയ്തിരിക്കുന്ന സെന്റ് മേരി മേജർ പള്ളിക്കു പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്. ‘സെന്റ് കാർലോ അറ്റ് ദി ക്രോസ്’ എന്ന് പേരിട്ടിരിക്കുന്ന പ്രതിമ നിർമ്മിച്ചത് കനേഡിയൻ ശില്പി തിമോത്തി ഷ്മാൾസാണ്.

വാഴ്ത്തപ്പെട്ട കാർലോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ അരികിൽ മുട്ടുകുത്തി നിൽക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ഒരു കാസയും പിലാസയും പ്രദർശിപ്പിക്കുന്ന ഒരു ലാപ്‌ടോപ്പും കൈവശം വച്ചിരിക്കുന്നു. ക്രിസ്തുവിന്റെ കുരിശുമായുള്ള കാർലോ അക്യുട്ടിസിന്റെ ബന്ധം ഈ ശില്പത്തിൽ ശരിയായി കാണാൻ കഴിയും.

മുട്ടുകുത്തി നിൽക്കുന്ന കാർലോ ഇടതു കൈകൊണ്ടു കുരിശിനെ പുണർന്നു തല കുരിശിൽ ചാരി വച്ചിരിക്കുന്നു. ക്രിസ്‌തുവിന്റെ കുരിശിന്റെ ഒരു ഭാഗമായി കാർലോ ലയിക്കുന്നതുപോലെ നമുക്കു തോന്നും. അവൻ വളര എളിമയുള്ള ആളാണന്നാണ് മുട്ടുകുത്തി നിൽക്കുന്നത് സൂചിപ്പിക്കുന്നത്.

2006-ൽ രക്താർബുദം ബാധിച്ച് 15-ാം വയസ്സിൽ മരിക്കുന്നതിന് മുമ്പ് ലോകമെമ്പാടുമുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ഒരു ഓൺലൈൻ ഡാറ്റാബേസ് സൃഷ്ടിക്കാൻ വാഴ്ത്തപ്പെട്ട കാർലോ ശ്രമിച്ചിരുന്നു. അതാണ് കെയ്യിലുള്ള ലാപ്ടോപ്പ് സൂചിപ്പിക്കുന്നത്.

വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനെ സെപ്റ്റംബർ ഏഴിന് ലിയോ പതിനാലാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും. ജപമാലയും കീബോർഡും ആത്മീയ പ്രചരണത്തിൽ സംയോജിപ്പിച്ച കൗമാരക്കാരനായിരുന്നു കാർലോ അക്യുട്ടിസ്. 2006-ൽ പതിനഞ്ചാം വയസിൽ രക്താർബുദം ബാധിച്ച് മരണപ്പെടുകയായിരുന്നു.

ലണ്ടനിൽ ജനിച്ച് മിലാനിൽ വളർന്ന കാർലോ 11–ാം വയസിൽ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിന് തുടക്കമിട്ടത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭ അംഗീകരിച്ച അദ്ഭുതങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തി ശ്രദ്ധേയനായി.

വിശുദ്ധ പദവിയിലേക്കുള്ള ആദ്യ ചുവടുവയ്പ്പായി 2020-ൽ കാർലോ അക്യുട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യപിച്ചു, പാൻക്രിയാസിനെ ബാധിക്കുന്നരോഗമുള്ള ഒരു ബ്രസീലിയൻ കുട്ടിയെ സുഖപ്പെടുത്തിയ ആദ്യത്തെ അദ്ഭുതത്തിനു ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായത്.

കാർലോയുടെ മധ്യസ്ഥതയിൽ കോസ്റ്ററിക്കയിൽ നിന്നുള്ള കൗമാരക്കാരി ഫ്ലോറൻസിൽ വിദ്യാർഥിയായിരുന്ന വലേറിയയ്ക്ക് അപകടത്തെത്തുടർന്നുണ്ടായ ഗുരുതരാവസ്ഥയിൽ നിന്ന് സൗഖ്യം ലഭിച്ചത് രണ്ടാമത്തെ അദ്ഭുതമായി സമിതി അംഗീകരിച്ചതോടെ വിശുദ്ധരുടെ ഗണത്തിലേക്കു ഉയർത്തുന്നതിന് ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി തീരുമാനിക്കുകയായിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.