ട്രംപിന് മറുപടി: ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്താന്‍ നീക്കം; 40 രാജ്യങ്ങളുമായി ചര്‍ച്ച

ട്രംപിന് മറുപടി: ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്താന്‍ നീക്കം; 40 രാജ്യങ്ങളുമായി ചര്‍ച്ച

ന്യൂഡല്‍ഹി: അമേരിക്ക ഇന്ത്യയ്ക്കെതിരെ ചുമത്തിയ 50 ശതമാനം അധിക തീരുവ പ്രാബല്യത്തില്‍ വന്നതോടെ നഷ്ടം മറികടക്കാന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. അതിനായി യു.കെ, ദക്ഷിണ കൊറിയ, ജപ്പാന്‍, ഓസ്ട്രേലിയ, മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്താനാണ് നീക്കം. ഏകദേശം 40 രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വസത്ര ഉല്‍പന്നങ്ങളുടെ കയറ്റുമതിക്ക് പ്രധാന്യം നല്‍കിയാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നത്. ചര്‍ച്ച നടത്തിയ 40 രാജ്യങ്ങളിലാകെ 59,000 കോടി ഡോളറിന്റെ (51.76 ലക്ഷം കോടി രൂപ) തുണിത്തരങ്ങളാണ് പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത് എന്നാണ് കണക്കുകള്‍. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിലവില്‍ ഇന്ത്യന്‍ നിര്‍മിത വസ്ത്രങ്ങള്‍ക്കുള്ള വിപണി വിഹിതം ഏതാണ്ട് ആറ് ശതമാനം മാത്രമാണ്. ഇത് വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. വര്‍ധിച്ച തീരുവമൂലം ഇന്ത്യയ്ക്ക് യു.എസ് വിപണിയിലുണ്ടാകുന്ന നഷ്ടം ഏകദേശം 4800 കോടി ഡോളര്‍ (4.21 ലക്ഷം കോടി രൂപ) ആണ്.

കൂടാതെ ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍, തോല്‍ ഉല്‍പന്നങ്ങള്‍ക്കും പുതിയ വിപണി കണ്ടെത്തും. യൂറോപ്പ്, പടിഞ്ഞാറന്‍ ഏഷ്യ എന്നി മേഖലകള്‍ക്ക് പുറമെ ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നി രാജ്യങ്ങളിലേക്കും ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.