'യു.എസിനെതിരെ ഗൂഢാലോചന നടത്തുന്നതിനിടെ പുടിനെയും കിമ്മിനെയും എന്റെ ആശംസ അറിയിക്കുക': ഷിയോട് ട്രംപ്

'യു.എസിനെതിരെ ഗൂഢാലോചന നടത്തുന്നതിനിടെ പുടിനെയും കിമ്മിനെയും എന്റെ ആശംസ അറിയിക്കുക': ഷിയോട് ട്രംപ്

വാഷിങ്ടണ്‍: റഷ്യയും ഉത്തര കൊറിയയുമായി ചേര്‍ന്ന് അമേരിക്കയ്‌ക്കെതിരെ ചൈന ഗൂഢാലോചന നടത്തുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൈനിക രംഗത്തെ മികവ് വ്യക്തമാക്കുന്ന വമ്പന്‍ സൈനിക പരേഡ് ചൈന സംഘടിപ്പിച്ചതിന് പന്നാലെയാണ് ട്രംപിന്റെ ആരോണം.

രണ്ടാം ലോക മഹായുദ്ധ സമയത്ത് ജാപ്പനീസ് സൈന്യത്തിനെതിരെ നേടിയ വിജയത്തിന്റെ എണ്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ചൈന സൈനിക പരേഡ് നടത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ഉത്തര കൊറിയന്‍ ഭണാധികാരി കിം ജോങ് ഉന്‍, ഇന്തൊനേഷ്യന്‍ പ്രസിഡന്റ് പ്രബവോ സുബിയാന്തൊ എന്നിവര്‍ സന്നിഹിതരായിരുന്നു.

റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരില്‍ ഇന്ത്യയുമായുള്ള അമേരിക്കയുടെ സൗഹൃദം ഉലയുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയില്‍ സന്ദര്‍ശിനെത്തുകയും ചെയ്തു. ഇതെല്ലാമുള്ള അതൃപ്തി ട്രംപിന്റെ വാക്കുകളിലുണ്ട്.

യു.എസിനെതിരെ ഗൂഢാലോചന നടത്തുന്നതിനിടെ എന്റെ ഊഷ്മളമായ ആശംസകള്‍ വ്ളാഡിമിര്‍ പുടിനെയും കിം ജോങ് ഉന്നിനെയും അറിയിക്കുക, ഷിയെ അഭിസംബോധന ചെയ്ത് ട്രംപ് ബുധനാഴ്ച ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

അധിനിവേശ ജാപ്പനീസ് സേനയെ പുറത്താക്കുന്നതില്‍ യു.എസ് നല്‍കിയ പിന്തുണയെ നിസാരവല്‍ക്കരിച്ച് യുദ്ധകാല ചരിത്രം തിരുത്തിയെഴുതാനാണ് ചൈനയുടെ ശ്രമമെന്നും അതില്‍ അതൃപ്തിയുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഒട്ടേറെ അമേരിക്കക്കാര്‍ ചൈനയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്തിട്ടുണ്ടെന്നും അവരുടെ ധീരതയും ത്യാഗവും അര്‍ഹിക്കുന്ന വിധത്തില്‍ സ്മരിക്കപ്പെടുമെന്നും അദേഹം കുറിച്ചു. ചൈനീസ് ജനതയ്ക്ക് ട്രംപ് ആശംസയും അറിയിച്ചു.

തിങ്കളാഴ്ച പുടിനുമായി നടത്തിയ ചര്‍ച്ചയില്‍, ചൈനയെയും റഷ്യയെയും രണ്ടാം ലോകമഹാ യുദ്ധത്തിലെ 'വിജയികളായ ശക്തികള്‍' എന്നാണ് ഷി വിശേഷിപ്പിച്ചത്. യഇതില്‍ അമേരിക്കയുടെ പങ്കിനെക്കുറിച്ച് ഷി പരാമര്‍ശിച്ചിരുന്നില്ല.

മിസൈലുകള്‍, ആധുനിക യുദ്ധ വിമാനങ്ങള്‍, മറ്റ് നൂതന ആയുധങ്ങള്‍ എന്നിവ അണിനിരത്തിയ സൈനിക പരേഡ് ആഗോള തലത്തില്‍ ശക്തി പ്രകടിപ്പിക്കാനുള്ള ചൈനയുടെ ഏറ്റവും പുതിയ ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.

ചില ആയുധങ്ങള്‍ ആദ്യമായാണ് ചൈന പരസ്യമായി പ്രദര്‍ശിപ്പിച്ചത്. പരേഡിന് നേതൃത്വം നല്‍കിയ ഷി, സായുധ സേനയെ പ്രശംസിക്കുകയും ചൈനയുടെ ഉയര്‍ച്ചയെ തടയാനാവില്ല എന്ന് പറയുകയും ചെയ്തു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.