ന്യൂഡല്‍ഹി: ജഡ്ജിമാരെ നിയമിക്കുന്ന നിലവിലെ കൊളീജിയം സംവിധാനത്തിന് പകരം ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ (എന്‍ജെഎസി) രൂപീകരിക്കണമെന്ന ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഭിഭാഷകന്‍ മാത്യു നെടുമ്പാറ കോടതിയില്‍ എന്‍ജെസി വിഷയം വാക്കാല്‍ ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഹര്‍ജി പരിഗണിക്കുമെന്നത് വ്യക്തമാക്കിയത്. കൊളീജിയം സംവിധാനത്തെക്കുറിച്ച് പുനര്‍ വിചിന്തനം നടത്താനും എന്‍ജെഎസി വിധി വീണ്ടും പരിശോധിക്കാനും അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.
മുന്‍ ബെഞ്ചുകള്‍ തന്റെ വാദങ്ങള്‍ വേണ്ടത്ര പരിഗണിച്ചില്ലെന്ന് മാത്യു നെടുമ്പാറ പറഞ്ഞതോടെ, അത് നോക്കാം എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിനൊപ്പം വിദേശ ജഡ്ജിമാരും അപ്പോള്‍ ഉണ്ടായിരുന്നു. ഉന്നത കോടതികളിലേക്കുള്ള ജഡ്ജിമാരെ നിയമിക്കുന്നതില്‍ രാഷ്ട്രീയക്കാര്‍ക്കും പൊതുജനത്തിനും അവകാശം നല്‍കുന്ന ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമവും 99-ാമത് ഭരണഘടനാ ഭേദഗതിയും സുപ്രീം കോടതി 2015 ല്‍ നിരസിച്ചിരുന്നു. 4:1 എന്ന ഭൂരിപക്ഷത്തിലാണ് കോടതി ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ (NJAC) നിയമവും ഭരണഘടനാ ഭേദഗതിയും തള്ളിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.