തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 77.97 ശതമാനം പേര്‍ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആകെ പരീക്ഷ എഴുതിയവരില്‍ 2,90,398 പേരാണ് ഉപരി പഠനത്തിന് അര്‍ഹത നേടിയത്.
കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനത്തേക്കാള്‍ (77.81 ശതമാനം) നേരിയ വര്‍ധനവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 29 മുതല്‍ ജൂലൈ മൂന്ന് വരെയാണ് സേ പരീക്ഷ നടക്കുക.
സയന്‍സില്‍ 30,561 കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. വിജയിച്ചവരില്‍ പകുതിയിലധികവും സയന്‍സ് സ്ട്രീമില്‍ നിന്നുള്ളവരാണ്. ഇതില്‍ 60 വിദ്യാര്‍ത്ഥികള്‍ക്ക് 1200 ല്‍ 1200 മാര്‍ക്കും ലഭിച്ചു (50 പെണ്‍കുട്ടികളും 10 ആണ്‍കുട്ടികളും).
കൂടാതെ സംസ്ഥാനത്തെ 76 സ്‌കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ചു. സയന്‍സ് 1,58,836 പേര്‍, കൊമേഴ്സ് 81,147 പേര്‍, ഹ്യുമാനിറ്റീസ് 50,398 പേരുമാണ് വിജയിച്ചത്.
ജില്ലാ അടിസ്ഥാനത്തിലുള്ള വിജയ ശതമാനത്തില്‍ ഇടുക്കിയാണ് ഏറ്റവും മുന്നില്‍. 84.64 ശതമാനം പേര്‍ ഇവിടെ വിജയം കണ്ടു. എന്നാല്‍ ഏറ്റവും കുറവ് വിജയ ശതമാനം രേഖപ്പെടുത്തിയത് കാസര്‍കോട് ജില്ലയിലാണ് 71.72 ശതമാനം.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ആകെ 4.52 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 26,826 പേരുമാണ് പരീക്ഷ എഴുതിയത്.
വെബ്സൈറ്റുകള്‍ വഴി ഫലം അറിയാം:
nammudekeralam.kerala.gov.in
www.results.hse.kerala.gov.in
www.prd.kerala.gov.in
results.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
examresults.kerala.gov.in
മൊബൈല്‍ ആപ്പുകള്‍:
SAPHALAM 2026
iExaMS-Kerala
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.