നാഗോർനോ-കറാബാക്ക്: അർമേനിയയും അസർബൈജാനും വെടിനിർത്തൽ കരാർ അംഗീകരിച്ചു

നാഗോർനോ-കറാബാക്ക്: അർമേനിയയും അസർബൈജാനും വെടിനിർത്തൽ കരാർ  അംഗീകരിച്ചു

റഷ്യയുടെ മദ്ധ്യസ്ഥതയിൽ അർമേനിയായും അസർബൈജാനും റഷ്യൻ തലസ്ഥാനത്ത് നടത്തിയ 10 മണിക്കൂർ ചർച്ചയെത്തുടർന്ന് മോസ്കോ സമയം 03:00 ന് (അർദ്ധരാത്രി) റഷ്യയുടെ വിദേശകാര്യ മന്ത്രി കരാർ പ്രഖ്യാപിച്ചു.

മുപ്പതു വർഷമായി നിലനിൽക്കുന്ന സംഘർഷം സെപ്റ്റംബർ 27 ന് യുദ്ധത്തിലേക്ക് വഴിമാറുകയും മുന്നൂറിലധികം ആളുകൾ മരിക്കുകയും ആയിരങ്ങൾ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തു.

തടവുകാരുടെ കൈമാറ്റത്തിനും മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനും അനുവദിക്കുന്നതിനായി ശനിയാഴ്ച പ്രാദേശിക സമയം (08:00 GMT) മുതൽ വെടിനിറുത്തൽ പ്രാബല്യത്തിലാകും. സംഘർഷം പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്ക് ഇരുകൂട്ടരും തയ്യാറാകണമെന്നും കരാറിൽ വ്യവസ്ഥ ചെയ്യുന്നു.

ഔദ്യോഗികമായി നാഗൊർനോ-കറാബക്ക് അസർബൈജാന്റെ ഭാഗമാണെങ്കിലും അർമേനിയൻ വംശജരാണ് ഇവിടെ അധിവസിക്കുന്നത്.അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പാഷിനിയൻ, നാഗോർനോ-കറാബാക്ക് പ്രദേശത്ത് നടക്കുന്ന വംശഹത്യയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഈ പ്രദേശം അർമേനിയയുടെ തന്നെ ഭാഗം ആണ് എന്ന് അദ്ദേഹം അവകാശപ്പെട്ടു. തുർക്കിയുടെ സഹായത്തോടെ അസർബൈജാൻ അർമേനിയൻ വംശജരെ കൂട്ടക്കൊല നടത്തുന്നു എന്നതാണ് അർമേനിയ നടത്തുന്ന പ്രധാന ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.