'തന്റെ മണ്ഡലത്തില്‍ ഇരകളായത് 47 പെണ്‍കുട്ടികള്‍ '; ലൗ ജിഹാദ് വിഷയത്തില്‍ വ്യക്തത വരുത്തി പി.സി ജോര്‍ജ്

'തന്റെ മണ്ഡലത്തില്‍ ഇരകളായത് 47 പെണ്‍കുട്ടികള്‍ '; ലൗ ജിഹാദ് വിഷയത്തില്‍ വ്യക്തത വരുത്തി പി.സി ജോര്‍ജ്

പൂഞ്ഞാര്‍: ലൗ ജിഹാദ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പി.സി ജോര്‍ജ്. തെളിവുകള്‍ നിരത്തിയാണ് പി.സി ജോര്‍ജ് വിഷയത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. തന്റെ മണ്ഡലത്തില്‍ മാത്രം 47 ഓളം പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരകളായെന്ന് ഒരു പ്രമുഖ മാധ്യമത്തോട് അദ്ദേഹം വ്യക്തമാക്കി. ഈരാറ്റുപേട്ടയിലെ കണക്ക് മാത്രം നോക്കിയപ്പോള്‍ മനസ്സിലായതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.


ഇതില്‍ 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളാണ്. ബാക്കി 35 ഉം ക്രിസ്ത്യന്‍ സമുദായത്തിലെ പെണ്‍കുട്ടികളാണെന്നും പി.സി വ്യക്തമാക്കി. ഒന്നരമാസം മുമ്പ് തിക്കോയില്‍ നിന്ന് പോയ ഒരു പെണ്‍കുട്ടി. പ്രാര്‍ഥിച്ചുകൊണ്ടിരുന്ന കുട്ടി, കൊന്തയുമായിട്ടാണ് മോട്ടോര്‍ സൈക്കിളില്‍ കയറി പോയത്. ഇതുതുറന്നു പറയുന്നതിന്റെ പേരില്‍ ആരും വിഷമിച്ചിട്ടുകാര്യമില്ലെന്നും പി.സി ഓര്‍മ്മിപ്പിക്കുന്നു. പെണ്‍കുട്ടികളെ എങ്ങനെ മുസ്ലിമാക്കുന്നു. പിന്നീട് എവിടെ കൊണ്ടുപോകുന്നു എന്നറിയില്ല.


ലൗ ജിഹാദിന്റെ പേരില്‍ മുസ്ലിം സമുദായത്തെയല്ല താന്‍ കുറ്റപ്പെടുത്തുന്നത്. സമുദായത്തിലെ തീവ്രവാദികളെയാണെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. സുപ്രീംകോടതിയുടെ മുമ്പില്‍ ലൗ ജിഹാദ് എന്നൊരുവാക്കില്ല. അങ്ങനൊരു വാക്ക് ഡിക്ഷണറിയിലുണ്ടോ. നിയമവ്യവസ്ഥയില്‍ എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ. സ്വാഭാവികമായും സുപ്രീംകോടതി ലൗ ജിഹാദ് ഇല്ലെന്ന് പറയും. പക്ഷേ ഞാന്‍ പറയും ലൗ ജിഹാദുണ്ടെന്ന്. എനിക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.