ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പണമിടപാടുകളില്‍ ഇളവുമായി ആദായനികുതി വകുപ്പ്. കോവിഡ് ചികിത്സക്കായി ആശുപത്രികള്‍ക്കും നഴ്സിങ് ഹോമുകള്‍ക്കും രണ്ട് ലക്ഷത്തിന് മുകളില്‍ പണമായി സ്വീകരിക്കാമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. 2017ല്‍ കള്ളപ്പണം തടയുന്നതിനാണ് ആദായ നികുതി വകുപ്പ് ഇത്തരമൊരു നിബന്ധന കൊണ്ടു വന്നത്.
മെയ് 31 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം കോവിഡ് ചികിത്സക്കായി രണ്ട് ലക്ഷത്തിന് മുകളില്‍ പണമായി നല്‍കാം. ആശുപത്രികള്‍ പണം സ്വീകരിക്കുമ്പോൾ നല്‍കുന്നയാളിന്റേയും രോഗിയുടേയും ആധാര്‍ അല്ലെങ്കില്‍ പാന്‍കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കണമെന്നും ആദായ നികുതി വകുപ്പിന്റെ ഉത്തരവിലുണ്ട്.
ഒരു ദിവസം രണ്ട് ലക്ഷത്തിന് മുകളില്‍ പണമായി വാങ്ങുന്നത് തടയുന്ന ആദായ നികുതി നിയമത്തിലെ 269എസ്.ടി ചട്ടത്തില്‍ താല്‍ക്കാലികമായി ഭേദഗതി വരുത്തിയാണ് തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26