പ്രതിരോധ നടപടി സ്വീകരിച്ച് 500 പേരെവെച്ച് വിവാഹവും ആകാമല്ലോയെന്ന് ഹൈക്കോടതി

പ്രതിരോധ നടപടി സ്വീകരിച്ച് 500 പേരെവെച്ച് വിവാഹവും ആകാമല്ലോയെന്ന് ഹൈക്കോടതി

കൊച്ചി: വലിയ സ്റ്റേഡിയത്തില്‍ സാമൂഹിക അകലവും ആര്‍.ടി.പി.സി.ആര്‍. പരിശോധനയുമൊക്കെ നടത്തിയാണ് ചടങ്ങ് നടത്തുന്നതെന്ന സര്‍ക്കാര്‍ വാദം തള്ളി ഹൈക്കോടതി. കോവിഡ് പ്രതിരോധത്തിനുള്ള നടപടികളെല്ലാം സ്വീകരിച്ചാണ് സത്യപ്രതിജ്ഞച്ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന വാദം അംഗീകരിച്ചാല്‍ 500 പേരെ പങ്കെടുപ്പിച്ച് വലിയ ഹാളുകളില്‍ വിവാഹവും മറ്റും നടത്താമല്ലോ എന്ന് ഹൈക്കോടതി.

കുടുംബച്ചടങ്ങും മരണാനന്തരച്ചടങ്ങും പോലെയല്ല സര്‍ക്കാര്‍ ചടങ്ങ് എന്ന വാദം അംഗീകരിക്കാനാകില്ല. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ ഭരണഘടനാ ചടങ്ങിന്റെ പേരില്‍ 500 പേരെ പങ്കെടുപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. വിദഗ്ധരുമായി ആലോചിച്ചാണ് സത്യപ്രതിജ്ഞച്ചടങ്ങ് നടത്താന്‍ മേയ് 17-ന് ഉത്തരവിറക്കിയതെന്നു പറയുന്നുണ്ടെങ്കിലും ഉത്തരവില്‍ അത് വ്യക്തമല്ല.

ഭരണഘടനാപരമായ ചടങ്ങാണെന്നും അതിനാല്‍ അന്തസ്സോടെ നടത്താന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ വാദിച്ചു. ഗവര്‍ണറും അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യേണ്ടവരും ആവശ്യമുള്ള ഉദ്യോഗസ്ഥരുമൊഴിച്ച് ആരെയും സത്യപ്രതിജ്ഞച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കേണ്ടതില്ലെന്നാണ് കോടതിയുടെ അഭിപ്രായം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.