കര്‍ഷകസമരം: സംയുക്ത കിസാന്‍ മോര്‍ച്ച ഡല്‍ഹി അതിര്‍ത്തിയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക്

കര്‍ഷകസമരം: സംയുക്ത കിസാന്‍ മോര്‍ച്ച ഡല്‍ഹി അതിര്‍ത്തിയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക്

ലക്‌നൗ : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കർഷക പ്രതിഷേധം ഉത്തര്‍പ്രദേശിലേക്ക് മാറ്റാന്‍ തീരുമാനിച്ച്‌ സംയുക്ത കിസാന്‍ മോര്‍ച്ച. മിഷന്‍ ഉത്തര്‍പ്രദേശ് എന്ന പേരിലാണ് ഡല്‍ഹി അതിര്‍ത്തിയിലെ പ്രതിഷേധം മാറ്റുന്നത്. അഖിലേന്ത്യ കിസാന്‍ സഭാ ജനറല്‍ സെക്രട്ടറി ഹന്നന്‍ മെല്ല ആണ് തീരുമാനം അറിയിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നതിനും, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് തീരുമാനം.

അടുത്ത വര്‍ഷമാണ് യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. അതിര്‍ത്തിയിലെ സമരം തെരഞ്ഞെടുപ്പില്‍ ബിജെപിയെ കാര്യമായി ബാധിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സമരം മാറ്റുന്നത്.

യുപിയിലെ ബിജെപിയുടെ പരാജയത്തിലൂടെ മാത്രമേ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കാര്യത്തിന്റെ ഗൗരവം മനസിലാക്കിക്കൊടുക്കാന്‍ സാധിക്കൂ. സമരത്തിനിടെ വിവിധയിടങ്ങളില്‍ മഹാപഞ്ചായത്തുകള്‍ ബിജെപിയ്‌ക്കെതിരെ സംഘടിപ്പിക്കും. 

ബിജെപിയെ തോല്‍പ്പിക്കുക എന്നായിരിക്കും ഞങ്ങളുടെ മുദ്രാവാക്യം. ബിജെപിയ്ക്ക് വോട്ടുനല്‍കരുതെന്ന് പഞ്ചായത്തുകളില്‍ എത്തുന്നവരോട് ആവശ്യപ്പെടും. ഇത് തങ്ങളുടെ രാഷ്ട്രീയ നീക്കമാണെന്നും ഹന്നന്‍ മെല്ല പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.