അമിത പലിശയും മണി ചെയിനും; മാര്‍ട്ടിന്റെ സിനിമ സ്റ്റൈല്‍ ജീവിത്തിന് പിന്നാലെ പൊലീസ്

അമിത പലിശയും മണി ചെയിനും; മാര്‍ട്ടിന്റെ സിനിമ സ്റ്റൈല്‍ ജീവിത്തിന് പിന്നാലെ പൊലീസ്

കൊച്ചി: ഫ്‌ളാറ്റിലെ പീഡന കേസില്‍ പ്രതിയായ മാര്‍ട്ടിന്‍ ജീവിച്ചിരുന്നത് സിനിമാ സ്റ്റെലില്‍. ആഡംബര വീട്ടില്‍ തമാസം, ആഡംബര വാഹനങ്ങള്‍ തുടങ്ങി സിനിമയെ വെല്ലുന്ന ജീവിതത്തിനായി, വേഗത്തില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗങ്ങളാണ് മാര്‍ട്ടിന്‍ സ്വീകരിച്ചത്. സ്വന്തമായി ഒരു ജോലിയുമില്ലാത്ത മാര്‍ട്ടിന്‍ മണിച്ചെയിനിലൂടെയും പലിശയ്ക്ക് പണം നല്‍കിയുമാണ് ലക്ഷങ്ങള്‍ സമ്പാദിച്ചത്. മാര്‍ട്ടിന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മാസം 43,000 രൂപയാണ് വാടകയ്ക്ക് റൈന്‍ഡ്രൈവിലെ ഒരു ആഡംബര ഫ്ളാറ്റിലാണ് ഇയാള്‍ താമസിച്ചിരുന്നത്. പരാതിക്കാരിയായ യുവതിയില്‍ നിന്ന് ഓഹരി വിപണിയില്‍ നിക്ഷേപിക്കാനും ലാഭം വാഗ്ദാനം ചെയ്തും അഞ്ചുലക്ഷം രൂപ വാങ്ങിയിരുന്നു. മാസം 40,000 രൂപ തിരികെ നല്‍കാമെന്നും പറഞ്ഞു. മണിചെയിന്‍, ക്രിപ്‌റ്റോ കറന്‍സി എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകളിലൂടെ മാര്‍ട്ടിന്‍ പണം സമ്പാദിച്ചതായും സൂചനയുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കും.

കൂട്ടാളികളായ തൃശ്ശൂര്‍ പാവറട്ടി വെണ്‍മനാട് പറക്കാട്ട് ധനീഷ് (29), പുത്തൂര്‍ കൈപ്പറമ്പ് കണ്ടിരുത്തി ശ്രീരാഗ് (27), വേലൂര്‍ മുണ്ടൂര്‍ പരിയാടന്‍ ജോണ്‍ ജോയി (28) എന്നിവര്‍ക്കെതിരേ, മുഖ്യപ്രതിക്ക് സഹായം ചെയ്ത കുറ്റം ചുമത്തിയതായി കമ്മിഷണര്‍ പറഞ്ഞു. ശ്രീരാഗ് നേരത്തേ കഞ്ചാവ് കേസില്‍ പ്രതിയായിട്ടുണ്ട്.
മാര്‍ട്ടിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളി. ജാമ്യഹര്‍ജി പരിഗണനയിലിരിക്കെ അറസ്റ്റുചെയ്തതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് വി. ഷെര്‍സിയാണ് ഹര്‍ജി പരിഗണിച്ചത്.
മറൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ മാര്‍ട്ടിന്‍ പറഞ്ഞു. ഫ്ളാറ്റിലെ കെയര്‍ടേക്കറും സെക്യൂരിറ്റിയും മാര്‍ട്ടിനെ തിരിച്ചറിഞ്ഞു. വൈകീട്ടോടെ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കിയ മാര്‍ട്ടിനെ 23 വരെ റിമാന്‍ഡ് ചെയ്തു. അടുത്ത ദിവസം മാര്‍ട്ടിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

വിദേശത്തായിരുന്ന മാര്‍ട്ടിന്‍ തിരിച്ചെത്തിയ ശേഷമാണ് അമിത പലിശയ്ക്ക് പണമിടപാട് നടത്തിയത്. അതിനിടെ വീട്ടുകാരുമായി പിണങ്ങിയ മാര്‍ട്ടിന്‍ എറണാകുളത്തേക്കു താമസം മാറ്റി. മാര്‍ട്ടിന്റെ സുഹൃത്ത് തൃശ്ശൂരില്‍ തുടങ്ങിയ മണി ചെയിന്‍ കമ്പനിയിലും ഇയാള്‍ മുഖ്യ പങ്കാളിയായി. അതുവഴി വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നാണ് പോലീസിനു ലഭിച്ച വിവരം. സുഹൃത്ത് ഇപ്പോള്‍ വിദേശത്താണ്.

മാര്‍ട്ടിന്‍ ആഡംബര ജീവിതം നയിച്ചിരുന്നതിന്റെ തുടക്കം അമിത പലിശ ഇടപാടില്‍ കിട്ടിയ പണംകൊണ്ടെന്നാണ് സൂചന. പിന്നീട് മണി ചെയിന്‍ തട്ടിപ്പുംനടത്തി. മാര്‍ട്ടിന്റെ മൊബൈല്‍ ഫോണും മറ്റ് ഉപകരണങ്ങളും കണ്ടെടുത്ത് ശാസ്ത്രീയ പരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്. പിടിയിലായ കൂട്ടാളികളുടെ ഫോണുകളും പരിശോധിക്കും. മാര്‍ട്ടിനെതിരേ മറ്റൊരു യുവതി കൂടി പരാതി നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ പേരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും. മേയ് 31-ന് കാക്കനാട്ടുള്ള യുമവതിയുടെ ഫ്ളാറ്റിലെത്തി ആക്രമണം നടത്തിയ ശേഷം, മാര്‍ട്ടിന്‍ ഇവിടെ തങ്ങുകയായിരുന്നു. ഇതിനാല്‍ത്തന്നെ യുവതിയെ എന്ത് കാര്യം പറഞ്ഞാണ് പ്രതി ഭീഷണിപ്പെടുത്തി നിര്‍ത്തിയിരുന്നത് എന്ന കാര്യവും അന്വേഷിക്കും.
ഫ്ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടിയ പോലീസിനെ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അഭിനന്ദിച്ചു. സ്ത്രീകള്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്നതില്‍ പോലീസ് അലംഭാവം കാണിക്കുന്നു എന്ന തോന്നല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് അധ്യക്ഷ ഓര്‍മിപ്പിച്ചു.

എറണാകുളം മറൈന്‍ഡ്രൈവില്‍ യുവതിയെ ഫ്ളാറ്റില്‍ തടങ്കലില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിന്റെ സാഹചര്യത്തില്‍ വീടുകളിലും ഫ്ിറ്റുകളിലും നടക്കുന്ന ഗാര്‍ഹിക, ലൈംഗിക പീഡനങ്ങള്‍ കണ്ടെത്താന്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് പൊലീസ്. പുറത്തറിയാതെ പോകുന്ന പീഡനങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിന് എസ്.എച്ച്.ഒമാരെ ചുമതലപ്പെടുത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.