ക്രൊയേഷ്യ സ്‌കോട്ട്‌ലാന്‍ഡിനെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍; ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ട്

ക്രൊയേഷ്യ സ്‌കോട്ട്‌ലാന്‍ഡിനെ തകര്‍ത്ത്  പ്രീക്വാര്‍ട്ടറില്‍; ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ട്

ഗ്ലാസ്കോ: സ്കോട്ട്ലാന്‍ഡിനെ 3-1ന് തകര്‍ത്ത് യൂറോ കപ്പിന്റെ അവസാന 16ല്‍ ഇടംനേടി ക്രൊയേഷ്യ. തകര്‍പ്പന്‍ ജയത്തോടെ ഗ്രൂപ്പ് ഡിയില്‍‌ രണ്ടാം സ്ഥാനത്തേക്ക് കയറിയാണ് ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

17ാം മിനിറ്റില്‍ നികോളാസ് വ്ലാസിച്ചിലൂടെയാണ് ക്രൊയേഷ്യ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 42ാം മിനിറ്റില്‍ സ്കോട്ട്ലാന്‍ഡ് സമനില പിടിച്ചു. ജയം അനിവാര്യമായ കളിയില്‍ 62ാം മിനിറ്റില്‍ തങ്ങളുടെ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചിലൂടെ അവര്‍ ലീഡ് കണ്ടെത്തി.

യൂറോ 2020ലെ ഏറ്റവും മികച്ച ഗോളെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഷോട്ടാണ് അവിടെ മോഡ്രിച്ചില്‍ നിന്ന് വന്നത്. 77ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ ലീഡ് 3-1 ആയി ഉയര്‍ത്തി

കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ഈ ഗോള്‍. പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാരെയാണ് ക്രൊയേഷ്യ നേരിടുക. സ്കോട്ട്ലാന്‍ഡ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. മൂന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടര്‍ എന്ന ചെക്ക് റിപ്പബ്ലിക്കിന്റെ സ്വപ്നം അവസാനിച്ചിട്ടില്ല.

മറ്റൊരു കളിയില്‍ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറിലേക്ക് കടന്നു.സ്റ്റെര്‍ലിങ് ആണ് ഇംഗ്ലണ്ടിനായി ഗോള്‍ നേടിയത്. 12ാം മിനിറ്റില്‍ ഗ്രീലിഷിന്റെ ക്രോസില്‍ ഹെഡറിലൂടെയാണ് സ്റ്റെര്‍ലിങ് ഗോള്‍ നേടിയത്. ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരെയാണ് പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് നേരിടുക.

ഗ്വയറും ഹെന്‍ഡേഴ്സനും കളിയില്‍ നിറഞ്ഞപ്പോള്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് ഹാരി കെയ്നിന്റെ ഷോട്ട് എത്തിയതും ഇംഗ്ലണ്ടിന് ആശ്വാസമാവുന്നു. കഴിഞ്ഞ കളികളിലെല്ലാം ഫോം കണ്ടെത്താനാവാതെ കെയ്ന്‍ വലഞ്ഞത് ഇംഗ്ലണ്ടിന് തലവേദനയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതെന്നത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം ഉയര്‍ത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.