ഭാര്യയേയും മകനേയും ഇസ്ലാമിലേക്ക് മതം മാറ്റിയത് ചോദ്യം ചെയ്ത സിപിഎം പ്രവര്‍ത്തകനെ പുറത്താക്കി വിപ്ലവ പാര്‍ട്ടിയുടെ ഇരട്ടമുഖം

ഭാര്യയേയും മകനേയും ഇസ്ലാമിലേക്ക് മതം മാറ്റിയത് ചോദ്യം ചെയ്ത സിപിഎം പ്രവര്‍ത്തകനെ പുറത്താക്കി വിപ്ലവ പാര്‍ട്ടിയുടെ ഇരട്ടമുഖം

മലപ്പുറം: ഭാര്യയേയും മകനേയും നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത സംഭവത്തില്‍ പരാതിയുമായി രംഗത്തെത്തിയ പാര്‍ട്ടി പ്രവര്‍ത്തകനെ പുറത്താക്കി ഇസ്ലാം മതമൗലിക വാദികള്‍ക്ക് സിപിഎം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി പി.ടി ഗില്‍ബര്‍ട്ടിനെ ആണ് സിപിഎം പുറത്താക്കിയത്.

സിപിഎം നീരോല്‍പ്പാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സിഐടിയു തിരൂരങ്ങാടി ഏരിയ കമ്മിറ്റിയംഗവുമാണ് ഗില്‍ബര്‍ട്ട്. പഞ്ചായത്ത് മെമ്പര്‍ നസീറ, ഭര്‍ത്താവ് കാലിക്കട്ട് യൂണിവേഴ്‌സിറ്റി ജീവനക്കാരനായ യൂനുസ് എന്നിവരാണ് നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനു പിന്നിലെ മുഖ്യ സൂത്രധാരകരെന്ന് ഗില്‍ബര്‍ട്ട് പറഞ്ഞിരുന്നു.

ഭാര്യയേയും മകനേയും രക്ഷിക്കാന്‍ പാര്‍ട്ടിയോട് സഹായം ചോദിച്ചെങ്കിലും സിപിഎം നിന്നത് മതംമാറ്റ സംഘത്തിനൊപ്പമാണെന്ന വേദന അന്ന് ഗില്‍ബര്‍ട്ട് മാധ്യമങ്ങളോട് പങ്ക് വച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഗില്‍ബര്‍ട്ടിനെ പുറത്താക്കിയെന്നും പ്രാഥമിക അംഗത്വം എടുത്തുകളഞ്ഞെന്നും വ്യക്തമാക്കി സിപിഎം മലപ്പുറം ജില്ലാ കമ്മറ്റി പത്രക്കുറിപ്പിറക്കിയത്.

നിര്‍ബന്ധിത മത പരിവര്‍ത്തനവും ലൗ ജിഹാദും എതിര്‍ക്കപ്പെടേണ്ടതാണെന്ന് സിപിഎം നേതാക്കള്‍ പൊതു വേദികളില്‍ ആവര്‍ത്തിക്കുമ്പോഴാണ് ഇതേ കാരണത്താല്‍ പ്രതിസന്ധിയിലായ തങ്ങളുടെ പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കി സിപിഎമ്മിന്റെ ഇരട്ടത്താപ്പ്.

തേഞ്ഞിപ്പലത്ത് ഗില്‍ബര്‍ട്ടിന്റെ വീടിന് സമീപം ബേക്കറി നടത്തുന്ന കോട്ടിയാടിന്‍ ഇസ്മായില്‍, കുഞ്ഞോന്‍ എന്നു വിളിക്കുന്ന ലത്തീഫ്, ഷാഹുല്‍ ഹമീദ്, അയല്‍വാസി ബുഷ്‌റ, കുല്‍സു തുടങ്ങിയ ചിലരും മതംമാറ്റ സംഘത്തിലുണ്ടായിരുന്നുവെന്ന് ഗില്‍ബര്‍ട്ട് പറഞ്ഞിരുന്നു. ടാക്‌സി ഡ്രൈവറായ താന്‍ വീട്ടില്‍ നിന്ന് പുറത്തു പോകുമ്പോള്‍ സമീപ വാസികളായ ഈ മുസ്ലീം സ്ത്രീകള്‍ വീട്ടിലെത്തി ക്യാന്‍വാസ് ചെയ്താണ് ഭാര്യയെയും മകനെയും മാറ്റിയെടുത്തത്.

ഇസ്മായിലിന്റെ ബേക്കറിയിലാണ് ഭാര്യ ജോലിക്കു പോകുന്നത്. മതം മാറിയാല്‍ 25 ലക്ഷവും വീടും നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് ഒരു ദിവസം ഭാര്യ അവളുടെ വീട്ടിലേക്ക് വിളിച്ച് പറയുന്നത് കേട്ടിരുന്നതായും ഗില്‍ബര്‍ട്ട് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

പിന്നീട് കാണാതായ ഭാര്യയെയും മകനെയും അന്വേഷിച്ച് ഗില്‍ബര്‍ട്ട് കോഴിക്കോടുള്ള ഇസ്ലാം മതപഠന കേന്ദ്രമായ തര്‍ബിയത്തിയപ്പോള്‍ ഉണ്ടായ അനുഭവം ഞെട്ടിക്കുന്നതായിരുന്നു എന്നും പറഞ്ഞു. കേരളത്തില്‍ തന്നെയാണോ നമ്മള്‍ ജീവിക്കുന്നത് എന്നു തോന്നും വിധമുള്ള ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷമാണ് അവിടെയുള്ളത്. ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറാന്‍ പോലും പറ്റാത്ത സാഹചര്യം. പോലീസുകാരെ പോലും കയറ്റിവിടാന്‍ സമ്മതിക്കാത്ത അവസ്ഥയാണ് അവിടെ.

തന്റെ കുട്ടിയോടൊ, ഭാര്യയോടെ ഒന്ന് സംസാരിക്കാനുള്ള സാഹചര്യം പോലും ലഭിച്ചില്ല. തര്‍ബിയത്തില്‍ ചെല്ലുമ്പോള്‍ തന്നേക്കാള്‍ പ്രായമായ ആളുകള്‍ സുന്നത്ത് ചെയ്തതിന്റെ വേദനയില്‍ മുണ്ടും പൊക്കിപ്പിടിച്ച് നടക്കുന്നത് കണ്ടു. നിരവധി ആളുകള്‍ ഇത്തരത്തില്‍ ഇസ്ലാം മതത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് തനിക്ക് അവിടെ ചെന്നപ്പോള്‍ മനസിലാക്കാന്‍ സാധിച്ചതെന്നും ഗില്‍ബര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.