യാത്രാ നിയന്ത്രണങ്ങൾക്കിടയിൽ വിമാനത്തിലെ ഏക യാത്രക്കാരനായി മുഹമ്മദലി തയ്യിൽ യുഎഇയിലേത്തി

യാത്രാ നിയന്ത്രണങ്ങൾക്കിടയിൽ വിമാനത്തിലെ ഏക യാത്രക്കാരനായി മുഹമ്മദലി തയ്യിൽ യുഎഇയിലേത്തി

ദുബായ് : ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾക്കിടയിൽ വിമാനത്തിലെ ഏക യാത്രക്കാരനായി മലയാളി സംരംഭകൻ യുഎഇയിൽ എത്തി. എഎകെ ഇന്റർനാഷണൽ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒ മുഹമ്മദലി തയ്യിലാണ് കൊച്ചിയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിൽ കഴിഞ്ഞ ദിവസം ഷാർജയിൽ എത്തിയത്. പാർട്ണർ വിസയിലുള്ള മുഹമ്മദലി പ്രത്യേക അനുമതി കരസ്ഥമാക്കിയാണ് എത്തിയത്.


കഴിഞ്ഞ മെയ് ഒൻപതിനാണ് ഇദ്ദേഹം നാട്ടിലേക്ക് പോയത്. യാത്രാ വിലക്കു മൂലം മടങ്ങി വരവ് നീളുന്നതിനിടയിലാണ് പാർട്ണർ വിസക്കാർക്കും ഇപ്പോൾ മടങ്ങിവരാൻ അനുമതിയുണ്ടെന്നറിഞ്ഞത്. തുടർന്ന് എഎകെ ഗ്രൂപ്പ് എംഡി മുസ്തഫയും കമ്പനിയുടെ ഓൺലൈൻ ഡിവിഷൻ- ഓപ്പറേഷൻ മാനേജർ അനീഷ് കുമാറും ചേർന്ന് അധികാരികളുമായി ബന്ധപ്പെട്ട് മടങ്ങിവരാനുള്ള അനുമതി പത്രം നേടിയെടുക്കുകയായിരുന്നു. ഗോൾഡൻ വിസക്കാർക്കും നയതന്ത്ര പ്രതിനിധികൾക്കും മാത്രമുണ്ടായിരുന്ന യാത്ര- ഇളവ് ഇൻവെസ്റ്റർ, പാർട്ണർ, ബിസിനസ് വിസക്കാർക്കും കൂടി അധികൃതർ അനുവദിക്കുകയായിരുന്നു.


31 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ പല തവണ ഇന്ത്യക്കും യുഎഇയ്ക്കുമിടയിൽ യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ യാത്ര ഏറെ വ്യത്യസ്തമായ അനുഭവമാണ് സമ്മാനിച്ചതെന്ന് മുഹമ്മദലി തയ്യിൽ പറഞ്ഞു. വിമാനത്തിൽ രാജകീയ വരവേൽപ്പാണ് ലഭിച്ചത്. യാത്രക്കാരെക്കാൾ ജീവനക്കാരുള്ള വിമാനത്തിലെ യാത്ര അവിസ്മരണീയമായിരുന്നു. ലഗേജിന് നിയന്ത്രണമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 8000 ദിർഹമാണ് യാത്രയ്ക്ക് ചിലവ് വന്നത്. ഒമ്പത് ദിവസത്തെ ക്വറന്റീനാണ് അധികൃതർ പറഞ്ഞിട്ടുള്ളത്. അതിൽ നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് എടുക്കണമെന്ന് മുഹമ്മദലി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.