അസം-മിസോറം സംഘര്‍ഷം: മിസോറം ഗവര്‍ണര്‍ പ്രധാനമന്ത്രിയെ കണ്ടു

അസം-മിസോറം സംഘര്‍ഷം: മിസോറം ഗവര്‍ണര്‍ പ്രധാനമന്ത്രിയെ കണ്ടു

ന്യുഡല്‍ഹി: അസം-മിസോറാം അതിര്‍ത്തി തര്‍ക്കത്തിനിടെ മിസോറം ഗവര്‍ണര്‍ ഹരിബാബു കമ്പംപാട്ടി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ടു. സംഘര്‍ഷത്തെ കുറിച്ചും നിലവിലെ സാഹചര്യം സംബന്ധിച്ചു ഗവര്‍ണര്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. വൈകിട്ട് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും.

ഇരു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം നടക്കുന്ന സാഹചര്യത്തില്‍ അസമിലെ എംപിമാരെ കാണാനും പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടാകും പ്രധാനമന്ത്രി എംപിമാരെ കാണുക. തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച നടത്താമെന്ന ധാരണയ്ക്ക് പിന്നാലെ മിസോറാം എംപിക്കെതിരായ കേസ് അസം സര്‍ക്കാര്‍ പിന്‍വലിച്ചു.

കൊലപാതക ശ്രമത്തിനെടുത്ത കേസില്‍ നിന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ഷര്‍മ്മയെ മിസോറം സര്‍ക്കാര്‍ ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അസം സര്‍ക്കാരിന്റെ നടപടി. അസമിലെ പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുമെന്ന മിസോറം എംപി വന്‍ലവേനയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു കേസ്. ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടത്തുമെന്നാണ് രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.