കേന്ദ്രസർക്കാറിന് കീഴിലുള്ള ഐ.ഐ.എം.സിയുടെ വിവിധ പി.ജി ഡിപ്ലോമ കോഴ്സുകൾ

കേന്ദ്രസർക്കാറിന് കീഴിലുള്ള ഐ.ഐ.എം.സിയുടെ വിവിധ പി.ജി ഡിപ്ലോമ കോഴ്സുകൾ

കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (ഐ.ഐ.എം.സി) ഇക്കൊല്ലം നടത്തുന്ന വിവിധ പി.ജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ദേശീയതലത്തില്‍ ആഗസ്റ്റ് 29ന് നടത്തും. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് എന്‍ട്രന്‍സ് പരീക്ഷ സംഘടിപ്പിക്കുന്നത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ എന്നിവ https://iimc.nta.ac.inല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി ആഗസ്റ്റ് ഒൻപതിനകം സമര്‍പ്പിക്കണം. അപേക്ഷ ഫീസ് ഓരോ കോഴ്സിനും 1000 രൂപ വീതം. ഒ.ബി.സി/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 750 രൂപ വീതം മതി.

കോഴ്സുകള്‍:

1. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം (ഇംഗ്ലീഷ്)/ (ഹിന്ദി),
2. റേഡിയോ ആന്‍ഡ് ടി.വി ജേണലിസം,
3. അഡ്വര്‍ടൈസിങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് (ഇംഗ്ലീഷ്/ ഹിന്ദി),
4. ജേണലിസം- ഒഡിയ/മറാത്തി/ മലയാളം/ ഉര്‍ദു. ഐ.ഐ.എം.സി കോട്ടയം ക്യാമ്പസിലാണ് ജേണലിസം മലയാളം കോഴ്സുള്ളത്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഒരാള്‍ക്ക് ഒന്നിലധികം കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നതിന് തടസമില്ല.

പ്രവേശനപരീക്ഷ:

കമ്പ്യൂട്ടർ അധിഷ്ഠിത എന്‍ട്രന്‍സ് പരീക്ഷ ആഗസ്റ്റ് 29ന് രാവിലെ 10 മുതല്‍ 12 വരെയും ഉച്ചക്കുശേഷം രണ്ടു മുതല്‍ നാലുവരെയുമാണ്. പ്രാദേശിക ഭാഷ വിഷയങ്ങളടങ്ങിയ പി.ജി ഡിപ്ലോമ കോഴ്സുകള്‍ക്കാണ് ഉച്ചക്കുശേഷമുള്ള പരീക്ഷ.
ചോദ്യങ്ങള്‍ പ്രാദേശിക ഭാഷകളിലായിരിക്കും. ഒബ്ജക്റ്റിവ് മള്‍ട്ടിപ്പ്ള്‍ ചോയിസ് മാതൃകയിലുള്ള പ്രവേശന പരീക്ഷയില്‍ പൊതുവിജ്ഞാനം, ജനറല്‍ ആപ്റ്റിറ്റ്യൂഡ് (മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ മേഖലയില്‍നിന്ന് ഉള്‍പ്പെടെ) പരിശോധിക്കുന്ന ചോദ്യങ്ങളുണ്ടാവും. ആകെ 100 മാര്‍ക്കിനാണ് പരീക്ഷ. താല്‍പര്യമുള്ളവര്‍ക്ക് രണ്ട് ടെസ്റ്റിലും ഫീസടച്ച്‌ അപേക്ഷ നല്‍കി പങ്കെടുക്കാം.

കൊച്ചി, കോഴിക്കോട്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പൂനെ, മുംബൈ, റാഞ്ചി, ഭോപാല്‍, അഹ്മദാബാദ്, ഭുവനേശ്വര്‍, ഡല്‍ഹി, ഗുവാഹതി, ലക്നോ, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍വെച്ചാണ് പ്രവേശന പരീക്ഷ നടത്തുക. റാങ്ക് ജേതാക്കള്‍ക്കാണ് അഡ്മിഷന്‍. കൂടുതല്‍ വിവരങ്ങള്‍ https://iimc.nta.ac.inല്‍ ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.