ലോകത്തെ ഏറ്റവും സന്തോഷമുള്ള നാട് എന്നറിയപ്പെടുന്ന ഫിന്‍ലന്‍ഡിലേക്ക് ജൂലൈ 26 മുതല്‍ കോവിഡ് വാക്സിന്‍ പൂര്‍ണമായും സ്വീകരിച്ച സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി നല്‍കിയിരിക്കുകയാണ്. കുറഞ്ഞത് 14 ദിവസം മുമ്പ് എടുത്ത വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ആണ് സഞ്ചാരികള്‍ കയ്യില്‍ കരുതേണ്ടത്. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ സ്വീകരിക്കാതെ മാതാപിതാക്കള്‍ക്കൊപ്പം രാജ്യത്ത് പ്രവേശിക്കാന്‍ അനുമതിയുണ്ട്. റഷ്യന്‍ വാക്സിനായ സ്പുട്‌നിക് വി ഒഴികെ നിലവില്‍ ഏഴ് വാക്സിനുകള്‍ക്ക് ഫിന്‍ലാന്‍ഡ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
യൂറോപ്പ്യന്‍ യൂണിയന്റെയും ഷെങ്കര്‍ അറിയയുടെയും മറ്റ് ഭാഗങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കുമുള്ള അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഫിന്‍ലന്‍ഡ് നീക്കം ചെയ്യും. അതിനാല്‍, യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഷെങ്കന്‍ രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്ക് രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ ഫിന്‍ലാന്‍ഡിലേക്ക് പ്രവേശിക്കാം.
ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെങ്കില്‍ രണ്ട് തവണ കോവിഡ് ടെസ്റ്റ് നടത്തേണ്ടി വരും. ഒന്ന് രാജ്യത്ത് എത്തിയ ഉടന്‍ തന്നെയും രണ്ടാമത്തെ ടെസ്റ്റ് എത്തിച്ചേര്‍ന്ന് മൂന്ന് മുതല്‍ അഞ്ച് ദിവസം കഴിഞ്ഞും നടത്തണം. എന്നാല്‍ യാത്രയെ ഇഷ്ടപ്പെടുന്നവര്‍ വേഗം തയാറായിക്കോ.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.