ദേശീയ ധനസമാഹരണ പദ്ധതി: സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത് 26,700 കിലോമീറ്റര്‍ റോഡ്

ദേശീയ ധനസമാഹരണ പദ്ധതി: സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത് 26,700 കിലോമീറ്റര്‍ റോഡ്

ന്യൂഡല്‍ഹി: ദേശീയ ധനസമാഹരണ പദ്ധതിയിലൂടെ 2022-2025 കാലത്ത് വിറ്റഴിക്കുന്ന ആസ്തികളില്‍ 26,700 കിലോമീറ്റര്‍ റോഡും ഉള്‍പ്പെടും. 12 മന്ത്രാലയങ്ങള്‍ക്കു കീഴിലുള്ള ഇരുപതിലധികം ആസ്തികളാണ് വില്‍ക്കുക. വിറ്റഴിക്കുന്ന ആസ്തികളുടെ വിവരം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്നലെയാണ് പുറത്ത് വിട്ടത്.

നാല് വര്‍ഷത്തെ ആസ്തിവില്‍പ്പനയുടെ വിവരങ്ങള്‍ ഇങ്ങനെയാണ്- റോഡുകള്‍: 1,60,200 കോടി. 27 ശതമാനം. ആകെ 1,21,155 കിലോമീറ്റര്‍ റോഡാണ് സ്വകാര്യമേഖലയ്ക്ക് കൈമാറുക. ഇതിന്റെ 22 ശതമാനം നാല് വര്‍ഷത്തിനകം. ദക്ഷിണേന്ത്യയില്‍ 28 മേഖലകളിലായി 1931 കിലോമീറ്റര്‍. കേരളത്തിലില്ല.

റെയില്‍വേ (1,52,496 കോടി): 400 റെയില്‍വേ സ്റ്റേഷനുകള്‍, 90 യാത്രാവണ്ടികള്‍, കൊങ്കണ്‍ റെയില്‍വേയുടെ 741 കിലോമീറ്റര്‍, 15 റെയില്‍വേ സ്റ്റേഡിയങ്ങളും തിരഞ്ഞെടുത്ത റെയില്‍വേ കോളനികളും. മൊത്തം ആസ്തിവില്‍പ്പനയുടെ 26 ശതമാനം. വ്യോമയാനം: 25 വിമാനത്താവളങ്ങള്‍. 20,782 കോടി സമാഹരിക്കും. 18 ശതമാനം. കോഴിക്കോട് വിമാനത്താവളത്തിനു പുറമേ കോയമ്പത്തൂര്‍, ചെന്നൈ, തിരുപ്പതി എന്നിവയും ഉള്‍പ്പെടും.

സ്റ്റേഡിയം: രണ്ട് ദേശീയ സ്റ്റേഡിയങ്ങളും രണ്ട് പ്രാദേശിക സ്റ്റേഡിയങ്ങളും. 11,450 കോടി. ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്രു സ്റ്റേഡിയം ഇതില്‍ ഉള്‍പ്പെടും.

വിറ്റഴിക്കുന്ന മറ്റ് ആസ്തികള്‍: ടെലികോം-35,100 കോടി, വെയര്‍ഹൗസിങ്-28,900 കോടി, ഊര്‍ജവിതരണ മേഖല-45,200 കോടി, ഖനനം-28,747 കോടി, ഊര്‍ജോത്പാദനമേഖല-39,832 കോടി, പ്രകൃതിവാതക പൈപ്പ്‌ലൈന്‍-24,462 കോടി. തുറമുഖം-12,828 കോടി.

മറ്റുള്ളവ-22,504 കോടി, അര്‍ബന്‍ റിയല്‍ എസ്റ്റേറ്റ്- 15,000 കോടി. റോഡ്, റെയില്‍വേ, ഊര്‍ജം, എണ്ണ-വാതക പൈപ്പ്‌ലൈന്‍, ടെലികോം മേഖലകള്‍ മാത്രം ഇതില്‍ 83 ശതമാനവും വരും. ഈ വര്‍ഷം മാത്രം ഇതിന്റെ 15 ശതമാനം-0.88 ലക്ഷം കോടി സമാഹരിക്കും. ആദ്യവര്‍ഷം 88190 കോടി, രണ്ടാംവര്‍ഷം 1,62,422 കോടി, മൂന്നാംവര്‍ഷം-1,79,544 കോടി, നാലാംവര്‍ഷം 1,67,345 കോടി എന്നിങ്ങനെയാണ് കണക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.