ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ പിടിമുറുക്കുന്നു : മാർ ജോസഫ് കല്ലറങ്ങാട്ട്

ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ പിടിമുറുക്കുന്നു : മാർ ജോസഫ് കല്ലറങ്ങാട്ട്


കോട്ടയം : ലവ് ജിഹാദിനെതിരെ ആഞ്ഞടിച്ചുകൊണ്ട് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്. സമാധാനവും ഇസ്ലാം മതവും സ്ഥാപിക്കാൻ യുദ്ധം നടത്തണം എന്ന് വാദിക്കുന്ന ജിഹാദി തീവ്ര വാദികൾ ലോകമെമ്പാടുമുണ്ട് . കേരളത്തിലും ഇവരുണ്ട് . പെൺകുട്ടികളെ പ്രണയിച്ചോ മറ്റു മാർഗങ്ങളിലൂടെയോ ജിഹാദികൾ വശത്താക്കുന്നു . മാതാപിതാക്കളുടെയോ മറ്റു കുടുംബാംഗളുടെയോ അറിവോ സമ്മതമോ ഇല്ലാതെ 18 വയസ്സ് പൂർത്തിയാകുമ്പോൾ തന്നെ നടത്തുന്ന വിവാഹങ്ങളും തട്ടിക്കൊണ്ടു പോകലും വിവാഹം കഴിയുമ്പോൾ ഉപേക്ഷിച്ചു കളയുന്നതും അടുത്ത നാളുകളിലായി വർധിച്ചുവരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നതായി മാർ കല്ലറങ്ങാട്ട് പറഞ്ഞു. കുറവിലങ്ങാട് പള്ളിയിൽ എട്ടുനോയമ്പ്‌ തിരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ തിരുന്നാൾ പ്രസംഗത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസംഗിച്ചത്.

ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും ജിഹാദികൾ ഇന്ന് വ്യാപകമായി ഉപയോഗിച്ച് വരുന്നു. ദുരുപയോഗിക്കുക , മതം മാറ്റുക ,തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക , വിശ്വാസത്യാഗം ചെയ്യിക്കുക , സാമ്പത്തിക നേട്ടം ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങൾ നേടുവാൻ വേണ്ടിയാണ് മറ്റു മതത്തിൽ പെട്ട പെൺകുട്ടികളെ മതം മാറ്റുന്നത് . അന്യമതത്തിലുള്ള യുവതീ യുവാക്കളെ മയക്കുമരുന്നിന് അടിമയാക്കി അവരുടെ ജീവിതം നശിപ്പിച്ചു കളയുന്ന രീതിയെയാണ് നാർക്കോട്ടിക് ജിഹാദ് എന്ന് വിളിക്കുന്നത്. തീവ്ര നിലപാട്‌പുലർത്തുന്ന ജിഹാദികൾ നതെറ്റുന്ന ഐസ് ക്രീം പാർലറുകൾ , മധുര പാനീയ കടകൾ , ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ അമുസ്ലീങ്ങളെ നശിപ്പിക്കുവാൻ ഉള്ള ആയുധമായി വിവിധ മയക്കു മരുന്നുകൾ ഉപയോഗിക്കുന്നു എന്നത് ഇന്ന് സമൂഹം ചർച്ച ചെയ്യുന്നു.

നമ്മുടെ ജനാധിപത്യ രാജ്യത്ത് ആയുധം എടുത്ത് മറ്റു മതസ്ഥരെ നശിപ്പിക്കുക എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞ ജിഹാദികൾ ആരും എളുപ്പത്തിൽ തിരിച്ചറിയാത്ത മറ്റു മാർഗങ്ങളാണ് ഉപയോഗിക്കുന്നത് . ജിഹാദികളുടെ കാഴ്ചപ്പാടിൽ അമുസ്ലീങ്ങൾ നശിപ്പിക്കപ്പെടേണ്ടവരാണ് .ലക്‌ഷ്യം മത വ്യാപനവും അമുസ്ലീങ്ങളുടെ നാശവുമാണ് . ഇളം പ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക , എന്ന ലക്ഷ്യത്തോടെ സ്‌കൂളുകൾ , കോളജുകൾ , ഹോസ്റ്റലുകൾ , ട്രെയിനിങ് സെന്ററുകൾ , കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എല്ലാം തന്നെ തീവ്രവാദ ജിഹാദികൾ വലവിരിച്ചിട്ടുണ്ട് എന്ന് മനസിലാക്കേണ്ട സാമയം  അതിക്രമിച്ചിരിക്കുന്നു .

കേരളത്തിൽ ലവ് ജിഹാദ് ഇല്ല എന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ് . അങ്ങനെ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ , സാംസ്‌കാരിക , മാധ്യമ പ്രവർത്തകർക്ക് അവരുടെതായ താല്പര്യങ്ങൾ ഉണ്ടാവാം . ഇത്തരത്തിൽ വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നവർ ഏതു വിധത്തിലാണ് വിവാഹത്തിലേക്ക് വന്നത് എന്നും അവർക്ക് എന്ത് സംഭവിക്കുന്നു എന്നതും ഒരു വലിയ ചോദ്യമായി നില നിൽക്കുന്നതാണ് . പെൺകുട്ടികളെ വിശ്വാസ ത്യാഗത്തിലേക്കും തുടർന്ന് ഭീകര പ്രവർത്തനങ്ങളിലേക്കും നയിക്കുന്നതായി കാണാൻ സാധിക്കുന്നു . പെൺകുട്ടികളെ വശത്താക്കാൻ വിദഗ്ധ പരിശീലനം നേടിയവരാണ് ജിഹാദികൾ എന്ന് പറയപ്പെടുന്നവർ. മാതാപിതാക്കളെയും, കുടുംബാംഗങ്ങളെയും മതത്തെയും വിശ്വാസത്തെയും തള്ളി പറയാൻ തക്ക വിധം മസ്തിഷ്ക പ്രക്ഷാളനം നടത്തപെട്ട പെൺകുട്ടികളുടെ മാതാപിതാക്കളുടെ നിലവിളികൾ കോടതി പരിസരങ്ങളിൽ എല്ലാവരും കണ്ടു കാണുമല്ലോ.

മാർ കല്ലറങ്ങാട്ട് നടത്തിയ പ്രസംഗം കേരള സമൂഹത്തിൽ പ്രകമ്പനം സൃഷ്ടിക്കുമെന്ന് കരുതുന്നു . കാരണം സർവീസിൽ നിന്നും വിരമിക്കുന്ന എല്ലാ പോലീസ് മേധാവികളും ചൂണ്ടിക്കാട്ടുന്ന ഒന്നാണ് കേരളത്തിലെ തീവ്രവാദ സാന്നിധ്യം . പക്ഷെ സർക്കാരുകൾ ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയ കാരണങ്ങളാൽ ശ്രദ്ധ നൽകാത്ത സാഹചര്യത്തിലാണ് ബിഷപ്പ് കല്ലറങ്ങാട്ടിന്റെ പ്രസംഗം ചർച്ചയാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.