മഴക്കെടുതിയിൽ കെഎസ്‌ഇബിക്ക് പന്ത്രണ്ടരകോടിയുടെ നഷ്ടം; മൂന്നരലക്ഷം കണക്ഷനുകള്‍ റദ്ദായി

മഴക്കെടുതിയിൽ കെഎസ്‌ഇബിക്ക് പന്ത്രണ്ടരകോടിയുടെ നഷ്ടം; മൂന്നരലക്ഷം കണക്ഷനുകള്‍ റദ്ദായി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ കെഎസ്‌ഇബിക്ക് പന്ത്രണ്ടരകോടിയുടെ നഷ്ടമുണ്ടായെന്ന് വിലയിരുത്തല്‍. ഇത് യുദ്ധകാലടിസ്ഥാനത്തില്‍ പരിഹരിക്കും.

അതേസമയം മൂന്നരലക്ഷം വൈദ്യുതി കണക്ഷനുകള്‍ റദ്ദായി. രണ്ടരലക്ഷം കണക്ഷനുകള്‍ പുനസ്ഥാപിച്ചു. ബാക്കി കണക്ഷനുകള്‍ എത്രയും വേഗം പുനസ്ഥാപിക്കുമെന്നും കെഎസ്‌ഇബി അറിയിച്ചു. തല്‍ക്കാലം ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്‌ഇബി അറിയിച്ചു.

അതേസമയം അറബിക്കടലിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. എന്നാല്‍ തുലാവര്‍ഷത്തിന് മുന്നോടിയായിയുള്ള കിഴക്കന്‍ കാറ്റിന്‍റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ബുധനാഴ്ചയോടെ മഴ കനക്കും. ബുധനാഴ്ച്ച മുതല്‍ നാല് ദിവസത്തേക്ക് വ്യാപക മഴ തുടരും. ബുധനാഴ്ച തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ഇനിയും മഴ തുടര്‍ന്നാല്‍ സ്ഥിതി വഷളാകും.

കെഎസ്‌ഇബിയുടെ കക്കി, ഷോളയാര്‍, പെരിങ്ങല്‍കൂത്ത്, കുണ്ടള, കല്ലാര്‍ക്കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, മൂഴിയാര്‍ ഡാമുകളിലാണ് നിലവില്‍ റെഡ് അലര്‍ട്ടുള്ളത്. ജലസേചന വകുപ്പിന്‍റെ പീച്ചി, ചുള്ളിയാര്‍ ഡാമുകളിലും റെഡ് അലര്‍ട്ടാണ്. ജലാശയങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാലും ജാഗ്രത വേണം. ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.