'വരുന്നോ...എന്റെകൂടെ...എന്റെ പാര്‍ട്ടിയിലേക്ക്': ബെനറ്റിന്റെ ക്ഷണത്തില്‍ പൊട്ടിച്ചിരിച്ച് മോഡി

'വരുന്നോ...എന്റെകൂടെ...എന്റെ പാര്‍ട്ടിയിലേക്ക്': ബെനറ്റിന്റെ ക്ഷണത്തില്‍ പൊട്ടിച്ചിരിച്ച് മോഡി

ഗ്ലാസ്ഗോ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. ഗ്ലാസ്ഗോയില്‍ നടക്കുന്ന ലോക കാലവസ്ഥ ഉച്ചകോടിയുടെ ഭാഗമായി ഇരു നേതാക്കളും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെയായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ക്ഷണം. മിനുറ്റുകള്‍ നീണ്ട കൂടികാഴ്ചയിലെ സൗഹൃദ രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

'നിങ്ങള്‍ ഇസ്രായേലിലെ ഏറ്റവും ജനപ്രിയനായ വ്യക്തിയാണ്. എന്റെ പാര്‍ട്ടിയില്‍ ചേരൂ' എന്ന് പ്രധാനമന്ത്രി മോഡിയോട് ഇസ്രയേല്‍ പ്രധാനമന്ത്രി ചോദിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പൊട്ടിച്ചിരിയോടെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ രസകരമായ പരാമര്‍ശം പ്രധാനമന്ത്രി മോഡി കേള്‍ക്കുന്നത്.

ബെഞ്ചമിന്‍ നെതന്യാഹു സ്ഥാനം ഒഴിഞ്ഞ് നഫ്താലി ബെന്നറ്റ് ഇസ്രായേല്‍ പ്രധാനമന്ത്രി ആയ ശേഷം മോഡിയുടെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം പുനസ്ഥാപിച്ചതില്‍ നെഫ്താലി ബെന്നറ്റ് പ്രധാനമന്ത്രി മോഡിക്ക് നന്ദി അറിയിച്ചു.

'താങ്കളോട് നന്ദി പറയുന്നു, താങ്കളാണ് ഇന്ത്യ ഇസ്രയേല്‍ ബന്ധം വീണ്ടും നല്ല രീതിയിലാക്കിയത്. ഇന്ത്യ ഇസ്രയേല്‍ ബന്ധം വളരെ മനോഹരമായ രണ്ട് സംസ്‌കാരങ്ങളായ ഇന്ത്യന്‍ സംസ്‌കാരവും, ജൂത സംസ്‌കാരവും തമ്മിലുള്ള ഹൃദയകൊണ്ടുള്ള ബന്ധമാണ്' ഇസ്രയേല്‍ പ്രധാനമന്ത്രി മോഡിയോട് പറഞ്ഞു.

പ്രധാനമന്ത്രി മോഡിക്കും ഇന്ത്യക്കാര്‍ക്കും ദീപാവലി ആശംസകളും ഇസ്രയേല്‍ പ്രധാനമന്ത്രി നേര്‍ന്നു. ഇസ്രയേലുമായുള്ള ബന്ധത്തില്‍ ഇന്ത്യ ഏറെ മൂല്യം നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോഡിയും ബെനറ്റിനോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.