പതിനേഴുകാരന്‍ വാഹനം ഓടിച്ചു; പിതാവിന് പിഴ 25,000 രൂപ

പതിനേഴുകാരന്‍ വാഹനം ഓടിച്ചു; പിതാവിന് പിഴ 25,000 രൂപ

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനം ഓടിച്ച കേസില്‍ പിതാവിന് വന്‍ തുക പിഴശിക്ഷ. പതിനേഴുകാരന്‍ വാഹനമോടിച്ചതിന് അച്ഛന് 25,000 രൂപയാണ് ശിക്ഷ വിധിച്ചത്. തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം തടവ് അനുഭവിക്കണമെന്നും കോടതി വിധിയിലുണ്ട്. കഴിഞ്ഞ മേയ് അഞ്ചിന് മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം തൊടുപുഴ വെങ്ങല്ലൂര്‍ ജംക്‌ഷനില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ‍‍ഡ്രൈവ് ചെയ്യുന്നതായി കണ്ടെത്തിയത്. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ വാഹനം കസ്റ്റഡിയിലെടുത്ത് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

സ്കൂള്‍ തുറന്ന സാഹചര്യത്തില്‍ നിയമം ലംഘിച്ച്‌ വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ കര്‍ശന വാഹനപരിശോധന ഉണ്ടാകുമെന്ന് ഇടുക്കി എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പി എ നസീര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.