കോവിന്‍ പോര്‍ട്ടലിലെ ഉള്‍പ്പെടെ പിഴവ് തിരുത്തണമെന്ന് ഹൈക്കോടതി

കോവിന്‍ പോര്‍ട്ടലിലെ ഉള്‍പ്പെടെ പിഴവ് തിരുത്തണമെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പിഴവ് വന്നതിനെ തുടർന്ന് സമർപ്പിച്ച ഹർജിയിൽ ഇടപെട്ട് കേരള ഹൈക്കോടതി. കോവിന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടെ പിഴവ് തിരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. 

സർട്ടിഫിക്കറ്റിൽ പിഴവ് വന്നിട്ടുണ്ടെന്ന് കാണിച്ച് എറണാകുളം സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. തനിക്ക് ലഭിച്ച വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്ഥലവും തിയതിയും തെറ്റായി രേഖപ്പെടുത്തിയെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. 

ഏപ്രിൽ മാസത്തിൽ ആലുവയിൽ വച്ചാണ് ഹർജിക്കാരൻ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ ജൂലൈയില്‍ എറണാകുളത്ത് എടുത്തുവെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു.
സര്‍ട്ടിഫിക്കറ്റിലുണ്ടായ തെറ്റ് സംബന്ധിച്ച് അന്വേഷണം നടത്താന്‍ കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

ഹര്‍ജിക്കാരന്റെ രണ്ടാം ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലാണ് പിഴവ് വന്നിട്ടുള്ളത്. സര്‍ട്ടിഫിക്കറ്റിലെ തെറ്റ് കാരണം വിദേശത്തുള്ള മക്കളെ സന്ദര്‍ശിക്കാന്‍ തടസമുണ്ടെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് കോവിന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടെ പിഴവ് തിരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.