യുദ്ധ മുഖത്ത് പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ധീരപുരുഷന്‍ അഭിനന്ദൻ വർദ്ധമാൻ വീർ ചക്ര ഏറ്റുവാങ്ങി

യുദ്ധ മുഖത്ത് പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ധീരപുരുഷന്‍ അഭിനന്ദൻ വർദ്ധമാൻ വീർ ചക്ര  ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: ബാലാകോട്ട് വ്യോമാക്രമണത്തിൽ ഇന്ത്യയ്‌ക്ക് വേണ്ടി പോരാടിയ ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ വീർ ചക്ര പുരസ്‌കാരം ഏറ്റുവാങ്ങി.  രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര്‍ ചക്ര.

പുല്‍വാമ ആക്രമണത്തിന് പ്രതികാരമായി 2019 ഫെബ്രുവരി 26 നാണ് വ്യോമസേന പാകിസ്ഥാനിലെ ബലാകോട്ടെ ഭീകര കേന്ദ്രങ്ങളില്‍ ബോംബിട്ടത്. ഇതിന് പിന്നാലെ ഫെബ്രുവരി 27 ന് നിയന്ത്രണ രേഖ മറികടന്ന് ആക്രമിക്കാനെത്തിയ പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളെ ഇന്ത്യ തുരത്തിയോടിച്ചു.

ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാകിസ്ഥാന്റെ അമേരിക്കന്‍ നിര്‍മിത എഫ്-16 യുദ്ധവിമാനം മിഗ്-21 ബൈസണ്‍ ജെറ്റ് നിയന്ത്രിച്ചിരുന്ന അഭിനന്ദന്‍ വെടിവെച്ചിട്ടിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ വിമാനം മിസൈല്‍ ആക്രമണത്തില്‍ തകരുകയും അഭിനന്ദന്‍ പാകിസ്ഥാന്റെ പിടിയിലാവുകയും ചെയ്തു. ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ മാര്‍ച്ച്‌ ഒന്നിന് അഭിനന്ദനെ നിരുപാധികം പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. ഇതോടെയാണ് അഭിനന്ദന്‍ ഇന്ത്യയുടെ ധീര പുരുഷനായത്.

വര്‍ദ്ധമാന് പുറമേ ജമ്മുകാശ്മീരില്‍ തീവ്രവാദികളെ തുരത്തിയ സാപ്പര്‍ പ്രകാശ് ജാദവിന് കീര്‍ത്തി ചക്ര (മരണാനന്തരം) സമ്മാനിച്ചു. മേജര്‍ വിഭൂതി ശങ്കര്‍ ധൗണ്ടിയാലിന് ശൗര്യ ചക്രയും (മരണാനന്തരം), നായിബ് സുബേദാര്‍ സോംബിറിന് ശൗര്യ ചക്രവും നല്‍കി. മുന്‍ കിഴക്കന്‍ കരസേനാ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ (റിട്ട.), എന്‍ജിനീയര്‍ ഇന്‍ ചീഫ് ലഫ്റ്റനന്റ് ജനറല്‍ ഹര്‍പാല്‍ സിംഗ്, ദക്ഷിണ നാവികസേനാ കമാന്‍ഡര്‍ വൈസ് അഡ്മിറല്‍ അനില്‍ ചൗള എന്നിവര്‍ പരം വിശിഷ്ട സേവാ മെഡലും ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡര്‍ എയര്‍ മാര്‍ഷല്‍ ദിലീപ് പട്നായിക്ക് അതിവിശിഷ്‌ട് സേവാ മെഡലും ഏറ്റുവാങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.