വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് തല്‍ക്കാലം വിടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സമസ്ത നേതാക്കള്‍

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക്  തല്‍ക്കാലം വിടില്ലെന്ന്  മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സമസ്ത നേതാക്കള്‍

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി തല്‍ക്കാലം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതായി സമസ്ത നേതാക്കള്‍ വ്യക്തമാക്കി. പുതിയ നിയമം ധൃതിപിടിച്ച് നടപ്പാക്കില്ലെന്നും ഇക്കാര്യത്തില്‍ വിശാലമായ ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി പറഞ്ഞുവെന്ന് സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസലിയാര്‍ പറഞ്ഞു.

വഖഫിന്റെ കൈകാര്യം മതഭക്തരായ മുസ്ലിം സഹോദരന്മാരെയോ നേതാക്കളെയോ ഏല്‍പ്പിക്കണം. അത് ഒരു സമിതിക്ക് വിടുന്നത് ഗുണം ചെയ്യില്ല. ഇപ്പോഴുള്ള നിയമത്തിന് മാറ്റം വരണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഒന്നുകൂടി ഇരുന്ന് സംസാരിച്ചശേഷം വ്യക്തമായ മറുപടി നല്‍കാം. പ്രയാസപ്പെടേണ്ട ഒരു കാര്യവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ച് പറഞ്ഞുവെന്ന് ആലിക്കുട്ടി മുസലിയാര്‍ പറഞ്ഞു.

വഖഫ് നിയമനം തല്‍ക്കാലം മരവിപ്പിക്കുന്നതായാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിന്നും മനസിലാക്കിയത്. മരവിപ്പിച്ചു എന്ന് വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും പെട്ടെന്ന് നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് നിയമനം പി.എസ്.സിക്ക് വീട്ട തീരുമാനം പിന്‍വലിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.