പന്ത്രണ്ട് മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍; ആലപ്പുഴയില്‍ നിരോധനാജ്ഞ; കര്‍ശന വാഹന പരിശോധന

പന്ത്രണ്ട് മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍; ആലപ്പുഴയില്‍ നിരോധനാജ്ഞ; കര്‍ശന വാഹന പരിശോധന

ആലപ്പുഴ: പന്ത്രണ്ട് മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രിമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് പ്രകാരം ഇന്നും നാളെയുമാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അല്‍ഷാ ഹൗസില്‍ അഡ്വ.കെ.എസ്. ഷാന്‍, ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്നലെ വൈകിട്ട് ഏഴരയോടെ മണ്ണഞ്ചേരി കുപ്പേഴം ജംഗ്ഷനില്‍വച്ചായിരുന്നു ഷാനിന് നേരെ ആക്രമണം ഉണ്ടായത്. ഷാന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാറിടിച്ച് വീഴ്ത്തി അഞ്ചംഗ സംഘം വെട്ടുകയായിരുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്ത രണ്ടുപേര്‍ ഉള്‍പ്പടെ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. എട്ടംഗ സംഘം വീടാക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലുപ്പുഴ മെഡിക്കല്‍ കോളേജിലാണ് രഞ്ജിത്തിന്റെ മൃതദേഹം ഇപ്പോഴുള്ളത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.