അങ്ങനെ നൂറ്റാണ്ടുകള്‍ക്ക് ഒടുവില്‍ നൈലിന്റെ ഉത്ഭവം കണ്ടെത്തി !

അങ്ങനെ നൂറ്റാണ്ടുകള്‍ക്ക് ഒടുവില്‍ നൈലിന്റെ ഉത്ഭവം കണ്ടെത്തി !

നൈല്‍ എന്ന മഹാനദിയുടെ തുടക്കം എവിടെയാണെന്ന അനേകം നൂറ്റാണ്ടുകളായി ലോകം ചോദിച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രജ്ഞരും ചരിത്രകാരന്‍മാരും പര്യവേക്ഷകരുമൊക്കെ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിന്ന ചോദ്യം.

രണ്ടു വന്‍മലകള്‍ക്കിടയില്‍ വളരെ ആഴത്തില്‍ നിന്നു കുതിച്ചുയരുന്ന ഒരു അരുവിയാണ് നൈലിന്റെ തുടക്കമെന്ന് ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് എഴുതിയിരുന്നു. എന്നാല്‍ ചിന്തകനായ ടോളമി എഡി രണ്ടാം നൂറ്റാണ്ടില്‍ പറഞ്ഞത്, മധ്യആഫ്രിക്കയിലെ പര്‍വതനിരകള്‍ക്കിടയിലെ ഒരു തടാകത്തില്‍ നിന്നാണ് നൈല്‍ ഉദ്ഭവിക്കുന്നതെന്നാണ്.
നൈലിന്റെ ഉദ്ഭവം കണ്ടെത്താന്‍ ശകതമായ ശ്രമം നടത്തിയത് ഭരണാധികാരി റോമന്‍ ചക്രവര്‍ത്തിയായ നീറോയാണ്. എന്നാല്‍ ആ ശ്രമം വിജയിച്ചില്ല. നൈലിന്റെ അഴിമുഖത്തു നിന്നു പിന്നിലേക്കു സഞ്ചരിച്ച ചക്രവര്‍ത്തിയുടെ പടയാളികള്‍ 'സദ്ദ്' എന്ന ചതുപ്പ് കടക്കാനാകാതെ പിന്‍മാറുകയായിരുന്നു.

മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ നൈല്‍ വന്നു ചേരുന്ന അഴിമുഖത്തു നിന്ന് മുകളിലേക്ക് നേരെ യാത്ര ചെയ്താല്‍ ഉദ്ഭവം കണ്ടെത്താനാവില്ലേ എന്നു തോന്നാം. എന്നാല്‍ ആറായിരത്തിലധികം കിലോമീറ്റര്‍ ഇങ്ങനെ സഞ്ചരിക്കണം. മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും അപകടം പിടിച്ച പാതയുമാണിത്.

ആഫ്രിക്കയിലെ തിങ്ങി നിറഞ്ഞ കൊടും കാടുകളും ആകാശം മുട്ടി നില്‍ക്കുന്ന മലനിരകളും മണല്‍ക്കാറ്റ് വീശിയടിക്കുന്ന മരുഭൂമികളുമടക്കം അപകടം പതിയിരിക്കുന്ന നിരവധിയായ പ്രദേശങ്ങളുണ്ട് ഈ ആറായിരും കീലോമീറ്ററിനുള്ളില്‍. പുരാതന ഗ്രീക്കുകാരും ബ്രിട്ടനില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള പര്യവേക്ഷകരുമെല്ലാം ഈ തടസസ്സങ്ങള്‍ക്കു മുന്നില്‍ പരാജിതരായിക്കൊണ്ടിരുന്നു. മാത്രവുമല്ല, മധ്യ ആഫ്രിക്കയിലും എത്രേ്യാപിയയിലുമുള്ള നാട്ടുകാരില്‍ നിന്ന് നദിയുടെ ഉദ്ഭവത്തെപ്പറ്റി പരസ്പര വിരുദ്ധമായ വിവരങ്ങളാണ് കിട്ടിക്കൊണ്ടിരുന്നത്. യാഥാര്‍ത്ഥ്യത്തോട് കുറേയെങ്കിലും അടുത്തു നില്‍ക്കുന്ന ഉത്തരം നല്‍കിയത് ചിന്തകനായ ടോളമിയാണ്.

ആഫ്രിക്കയുടെ ഹൃദയഭാഗത്തുള്ള വന്‍ മലനിരകളിലെ രണ്ടു തടാകങ്ങളില്‍ നിന്നാണ് നൈല്‍ ഉത്ഭവിച്ചൊഴുകുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പര്‍വ്വതങ്ങളെ പില്‍കാലത്ത് 'ചന്ദ്രനിലെ പര്‍വതങ്ങള്‍' എന്നു വിശേഷിപ്പിച്ച് തുടങ്ങി. പത്തൊന്‍പതാം നൂറ്റാണ്ടായതോടെ അതിസാഹസികരായ പര്യവേക്ഷകരുടെ ഒരു പുത്തന്‍ ഒഴുക്കു തന്നെ നൈലിന്റെ തീരങ്ങളിലേക്ക് ഉണ്ടായി.

ബ്രിട്ടനില്‍ നിന്നും മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ളവരായിരുന്നു ഇതില്‍ ഏറെയും. താമസിയാതെ നൈലിന്റെ ഉദ്ഭവത്തേക്കുറിച്ച് ഒരു ധാരണയുണ്ടായിത്തുടങ്ങി. നൈല്‍ ഉത്ഭവിക്കുന്നത് ഒരൊറ്റ ഉറവിടത്തില്‍ നിന്നല്ല എന്നതായിരുന്നു ഏറ്റവും വലിയ കണ്ടെത്തല്‍. പര്‍വ്വതങ്ങളില്‍ നിന്നുള്ള അസംഖ്യം നീര്‍ച്ചാലുകള്‍ തടാകങ്ങളിലെത്തിച്ചേരുകയും അവിടെ നിന്നു പുറപ്പെടുന്ന ചെറു നദികള്‍ കൂടിച്ചേര്‍ന്ന് വലിയ നദിയാവുകയും അതിലേക്ക് വീണ്ടും മറ്റു നദികള്‍ ഒഴുകിയെത്തിയുമാണ് നയില്‍ രൂപപ്പെടുന്നത്.

'ചന്ദ്രനിലെ പര്‍വതങ്ങളില്‍' നിന്ന് മെഡിറ്ററേനിയനില്‍ എത്തുമ്പോഴേക്കും നൈല്‍ 5584 കിലോമീറ്ററാണ് സഞ്ചരിച്ച് തീര്‍ക്കുന്നത്. പോഷക നദികളുടെ കൂടെ നീളം പരിഗണിച്ചാല്‍ ഇത് 6695 കിലോമീറ്ററായി മാറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.