ലവ് ജിഹാദ് എന്ന പ്രണയക്കെണിയെ തുറന്നു കാണിച്ച 'ഹറാമി'യുടെ രണ്ടാം ഭാഗം: 'ഹറാമി 2: ദ ലോസ്റ്റ് ഷീപ്പി'ന് വന്‍ സ്വീകാര്യത

ലവ് ജിഹാദ് എന്ന  പ്രണയക്കെണിയെ തുറന്നു കാണിച്ച 'ഹറാമി'യുടെ രണ്ടാം ഭാഗം: 'ഹറാമി 2: ദ ലോസ്റ്റ് ഷീപ്പി'ന് വന്‍ സ്വീകാര്യത

കോഴിക്കോട്: പ്രണയക്കെണിയില്‍ വീഴ്ത്തി മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള ലവ് ജിഹാദ് എന്ന സാമൂഹ്യ തിന്മയെ തുറന്നു കാണിച്ച് ഏറെ ശ്രദ്ധ നേടിയ 'ഹറാമി' എന്ന ഹൃസ്വ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി. ട്രൂത്ത് വിഷന്‍ മീഡിയയുടെ ബാനറില്‍ യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിന് 'ഹറാമി 2: ദ ലോസ്റ്റ് ഷീപ്പ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഏറെ ശ്രദ്ധ നേടിയ 'ഹറാമി'യുടെ ആദ്യ ഭാഗം അവസാനിച്ചിരിക്കുന്ന ദൃശ്യത്തില്‍ നിന്നാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. റീചാര്‍ജ്ജ് ചെയ്ത മൊബൈല്‍ കടക്കാരന്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ പ്രണയ ജിഹാദിന്റെ ആസൂത്രകന് അയച്ചു കൊടുക്കുന്ന ദൃശ്യങ്ങളില്‍ നിന്നാണ് ഹൃസ്വ ചിത്രം മുന്നോട്ട് പോകുന്നത്.

ഇടവകയില്‍ നടന്ന ലവ് ജിഹാദ് സംഭവത്തിന് പിന്നാലെ കാസ (ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍) പ്രവര്‍ത്തകര്‍ ഇടവക വൈദികനെ കാണുന്നതും പെണ്‍കുട്ടിക്ക് സംഭവിച്ച കാര്യങ്ങളുമാണ് കഥയുടെ ഇതിവൃത്തം.

പെണ്‍കുട്ടിയെ പറഞ്ഞു മനസിലാക്കുവാന്‍ പോലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ കിണഞ്ഞു പരിശ്രമിക്കുന്നതടക്കമുള്ള വികാര നിര്‍ഭരമായ രംഗങ്ങളും ചിത്രത്തിലുണ്ട്. കേരളത്തില്‍ നടന്ന ലവ് ജിഹാദ് സംഭവങ്ങളെ ആസ്പദമാക്കിയാണ് ഹൃസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ ഇതില്‍ വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിന് ഇതിനകം  വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.