ഉക്രെയ്ന് പിന്തുണ; റഷ്യയുമായുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ ബഹിഷ്‌കരിച്ച്‌ ഇംഗ്ലണ്ട്

ഉക്രെയ്ന് പിന്തുണ; റഷ്യയുമായുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ ബഹിഷ്‌കരിച്ച്‌ ഇംഗ്ലണ്ട്

കീവ്: റഷ്യയുമായുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ ബഹിഷ്‌കരിച്ച്‌ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍. വാര്‍ത്താക്കുറിപ്പിലാണ് ഇംഗ്ലണ്ട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഉക്രെയ്ന്‍ അധിനിവേശത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയാണ് നീക്കം. റഷ്യ നടത്തുന്ന ആക്രമണങ്ങളെ അപലപ്പിക്കുന്നുവെന്നും ഉക്രെയ്ന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. നേരത്തെ പോളണ്ടും സ്വീഡൻ ഫുട്ബോൾ ഫെഡറേഷനും റഷ്യക്കെതിരെ കളിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിരുന്നു.

അതേസമയം, അധിനിവേഷത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെ റഷ്യക്കെതിരെ ലോകരാജ്യങ്ങള്‍ ഉപരോധം കടുപ്പിച്ചു. യൂറോപ്യന്‍ യൂണിയന്‍ വ്യോമപാത ഉപരോധം ഏര്‍പ്പെടുത്തി കഴിഞ്ഞു. യൂറോപ്യന്‍ യൂണിയന് മുകളിലൂടെ റഷ്യന്‍ ഉടമസ്ഥാവകാശമോ രജിസ്‌ട്രേഷനോ, നിയന്ത്രണമോ ഉള്ള വിമാനങ്ങള്‍ക്ക് പറക്കാനാവില്ല. സ്വകാര്യ ജെറ്റുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്.

ലോകരാജ്യങ്ങള്‍ ഉപരോധങ്ങള്‍ കടുപ്പിക്കുന്നത് മോസ്‌കോയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. കാനഡ, മാള്‍ട്ട, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ് ഏറ്റവും യൂറോപ്യന്‍ യൂണിയന് മുന്‍പ് റഷ്യയ്ക്ക് തങ്ങളുടെ വ്യോമപാത നിഷേധിച്ചത്. ബ്രിട്ടനും ജര്‍മ്മനിക്കും പുറമേ ബാള്‍ട്ടിക് രാജ്യങ്ങളും നേരത്തേ റഷ്യയ്ക്ക് വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഉടനടിയുള്ള നടപടിയെന്നോണം വ്യോമപാത നിരോധിക്കാനാണ് കാനഡ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഉക്രെയ്നിന് മുകളിലുള്ള ആക്രമണത്തിന് റഷ്യയെക്കൊണ്ട് കണക്ക് പറയിക്കുമെന്നും കനേഡിയന്‍ ഗതാഗത മന്ത്രി അറിയിച്ചു. കാനഡയ്ക്ക് പുറമേ മാള്‍ട്ടയും സ്പെയിനും വ്യോമപാത നിരോധിച്ചിട്ടുണ്ട്. ഉക്രെയ്നിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് നടപടിയെന്ന് മാള്‍ട്ട പ്രധാനമന്ത്രി റോബര്‍ട്ട് അബേല അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.