ഡോ.തോമസ് ജെ. നെറ്റോ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ മെത്രാപ്പൊലീത്തയായി അഭിഷിക്തനായി

ഡോ.തോമസ് ജെ. നെറ്റോ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ മെത്രാപ്പൊലീത്തയായി അഭിഷിക്തനായി

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ മെത്രാപ്പൊലീത്തയായി ഡോ.തോമസ് ജെ. നെറ്റോ സ്ഥാനമേറ്റു. വെട്ടുകാട് സെന്റ് സെബാസ്റ്റ്യന്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങുകള്‍ക്ക് അതിരൂപത അധ്യക്ഷ സ്ഥാനത്ത് നിന്നും വിരമിച്ച ഡോ. എം സൂസപാക്യം നേതൃത്വം നല്‍കി.

വരാപ്പുഴ അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, നെയ്യാറ്റിന്‍കര രൂപത അധ്യക്ഷന്‍ ബിഷപ്പ് ഡോ. വിന്‍സന്റ് സാമുവല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ വചന സന്ദേശം നല്‍കി.

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ലിയോ പോള്‍ഡ് ജിറെല്ലി ആശംസാ സന്ദേശം നല്‍കി. നിരവധി രൂപത അധ്യക്ഷന്മാരും മുന്നോറോളം വൈദികരും ചടങ്ങില്‍ പങ്കെടുത്തു. റോമില്‍നിന്നുള്ള പ്രഖ്യാപനം വായിച്ചാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് പ്രതിഷ്ഠാപന പ്രാര്‍ഥന, തൈലാഭിഷേകം, അംശവടി, തൊപ്പി, മോതിരം എന്നിവ അണിയിക്കല്‍ തുടങ്ങിയ ചടങ്ങുകളും നടന്നു.

സമൂഹ ദിവ്യബലിക്കൊപ്പമാണ് അഭിഷേക ചടങ്ങുകള്‍ നടന്നത്. സ്ഥാനാരോഹണ ചടങ്ങ് നേരില്‍ കാണാന്‍ ആയിരങ്ങളാണ് വെട്ടുകാട് സെന്റ് സെബാസ്റ്റ്യന്‍ ഗ്രൗണ്ടിലേക്ക് എത്തിയത്. തിരുവനന്തപുരം അതിരൂപത കോ ഓര്‍ഡിനേറ്ററായി ആയി പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഫാ.തോമസ് നെറ്റോയെ തേടിയുള്ള പുതിയ ദൗത്യം. മെത്രാന്‍ അഭിഷേകത്തിന്റെ 32-ാം വാര്‍ഷിക ദിനത്തിലായിരുന്നു ഡോ. സൂസെപാക്യത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.